അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പുതിയ രൂപകൽപ്പനക്ക് അന്തിമ രൂപം നല്‍കി

അയോദ്ധ്യയിൽ നിർമ്മിക്കാനൊരുങ്ങുന്ന രാമക്ഷേത്രത്തിന് അഞ്ച് താഴികക്കുടങ്ങളോടൊപ്പം 161 അടി ഉയരമുള്ള രൂപകൽപന തയ്യാറാക്കി. റാം  ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ യോഗത്തിലാണ് പുതിയ രൂപകൽപ്പനയ്ക്ക് അന്തിമ രൂപം നൽകിയത്. ചന്ദ്രകാന്ത് സോംപുരയാണ് വാസ്തുശില്പി.

ചന്ദ്രകാന്ത് സോംപുര തന്റെ  ഡ്രോയിംഗ് ബോർഡിൽ  രാമക്ഷേത്രത്തിന്റെ രൂപം വരച്ചുവെച്ചിട്ട് 30 വർഷത്തോളമായി.1990ലാണ് ചന്ദ്രകാന്ത് സോംപുര ആദ്യമായി അയോദ്ധ്യ  സന്ദർശിച്ചത്. വിശ്വ ഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) തലവൻ അശോക് സിങ്കാലിനൊപ്പം ആയിരുന്നു സന്ദർശനം. അയോദ്ധ്യ തർക്കഭൂമി ഒരു സൈനിക ക്യാമ്പിനോട് സാമ്യമുള്ളതായിരുന്നെന്ന് സോംപുര ഓർത്തു.

"അളവെടുക്കുന്ന ഉപകരണങ്ങളൊന്നുമില്ലാതെ എനിക്ക് അകത്തേക്ക് പോകേണ്ടിവന്നു, എന്റെ കാലടികളുടെ കണക്കെടുത്താണ്  ശ്രീകോവിലിന്റെ അളവുകൾ നിശ്ചയിച്ചത്,” അദ്ദേഹം പറഞ്ഞു. പള്ളി നശിപ്പിക്കാതെ ഒരു രാമക്ഷേത്രം പണിയാൻ കഴിയുമോ എന്ന് അന്തരിച്ച പ്രധാനമന്ത്രി പി വി നരസിംഹറാവു വിളിച്ച് ചോദിച്ചതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം 200 ഓളം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ക്ഷേത്ര പദ്ധതി ഓഗസ്റ്റ് 5 ന് ഭൂമി പൂജയോടെ ഉദ്ഘാടനം ചെയ്യാനിരിക്കെ, സോംപുരമാർക്ക് ഇത് ആശ്വാസം നൽകുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നര വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാകുമെന്ന് സോംപുരകൾ കണക്കാക്കുമ്പോഴും കൊവിഡ് 6-8 മാസം കൂടി സമയപരിധി പിന്നോട്ട് കൊണ്ടുപോയേക്കുമെന്ന് അവർ ഭയപ്പെടുന്നുമുണ്ട്.

Contact the author

National Desk

Recent Posts

Web Desk 7 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More