പതഞ്ജലിയുടെ കൊറോണിൽ ട്രേഡ് മാർക്കിന് വിലക്ക് ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി. ജനങ്ങളുടെ കൊറോണ ഭീതി മുതലാക്കി അന്യായമായ ലാഭം നേടാന്‍ ‘കൊറോണില്‍’ എന്ന പേരില്‍ ഉത്പന്നം പുറത്തിറക്കിയതിന്റെ പേരിലാണ് ബാബാ രാംദേവിന്റെ പതഞ്ജലിക്കെതിരെ കോടതി നടപടി. പതഞ്ജലിയില്‍ നിന്നും പത്തുലക്ഷം രൂപ പിഴയീടക്കാനും കോടതി വിധിച്ചു.
ചെന്നൈ ആസ്ഥാനമായ അരുദ്ര എഞ്ചിനീയറിങ്ങ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഉത്പന്നങ്ങളായ കൊറോണിൽ-92 ബി, കൊറോണിൽ-213 എസ്‌പിഎൽ എന്നിവയിലെ കൊറോണിൽ എന്ന പേര് കോപ്പിയടിച്ചാണ് പതഞ്ജലി തങ്ങളുടെ ഉത്പന്നത്തിന് പേര് നൽകിയത്.
കൊറോണില്‍ ടാബ്ലെറ്റ് യഥാര്‍ത്ഥത്തില്‍ കോവിഡിനുള്ള മരുന്നല്ല. മറിച്ച്, ചുമ, ജലദോഷം, പനി പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള മരുന്നാണെന്നു കോടതി വിലയിരുത്തി.