ഡൽഹി ഷഹീൻബാഗിൽ സമരം നടത്തുന്നവരുമായി മധ്യസ്ഥ ചര്‍ച്ച നടത്താന്‍ സുപ്രീം കോടതിയുടെ നിര്‍ദേശം. മുതിര്‍ന്ന അഭിഭാഷകരായ സഞ്ജീവ് ഹെഗ്ഡെ, ശാന്തന രാമചന്ദ്രൻ എന്നിവരോട് ഒരാഴ്ചക്കകം സമരക്കാരുമായി ചര്‍ച്ച നടത്താന്‍ കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് എസ്.കെ കൌള്‍ അധ്യക്ഷനായ ബഞ്ചിന്‍റെതാണ് നിർദ്ദേശം. മധ്യസ്ഥ ചർക്കായി അഭിഭാഷകർക്ക് ആരുടെയും സഹായം തേടാമെന്നും കോടതി വ്യക്തമാക്കി.
പ്രതിഷേധിക്കാനുള്ള അവകാശം മൗലികാവകാശമാണെന്നും നിയമത്തിനെതിരെ പ്രതിഷേധിക്കാൻ കോടതി വിധിവരെ കാത്തിരിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. ജനാധിപത്യം മുന്നോട്ട് പോവുക അഭിപ്രായ സ്വാതന്ത്യം ഉറപ്പാകുമ്പോഴാണെന്നും കോടതി നിരീക്ഷിച്ചു. രണ്ടുമാസമായി തുടരുന്ന സമരം തീര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എന്തുചെയ്തെന്നും കോടതി ചോദിച്ചു. റോഡ് ഉപരോധിച്ചുള്ള സമരത്തോട് യോജിപ്പില്ലെന്നും എന്നാൽ ഷഹീൻബാഗ് ഒഴിപ്പിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം സഞ്ജീവ് ഹെഗ്ഡെയെ നിയോഗിക്കുന്നതിനെ കേന്ദ്രസർക്കാർ എതിർത്തു. ഹെഗ്ഡെയുടെ നിലപാട് കേന്ദ്രസർക്കാറിന് എതിരാണെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.