പിഎം കെയേഴ്സ് ഫണ്ടിലെ പണം ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്ന ഹർജി സുപ്രീം കോടതി തള്ളി. പണം ദേശീയ ദുരന്ത നിവാരണ ഫണ്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സെന്റർ ഫോർ പബ്ലിക്ക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ ആണ് സുപ്രീം കോടതിയിൽ പൊതു താൽപര്യ ഹർജി സമർപ്പിച്ചത്. പിഎം കെയേഴ്സിലെ മുഴുവൻ പണവും എൻഡിആർഎഫിലേക്ക് മാറ്റണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഹർജി തള്ളിയത്.
പിഎം കെയേഴ്സിൽ ലഭിക്കുന്ന പണം തികച്ചും വ്യത്യസ്തമാണെന്നും ഇത് ചാരിറ്റി ട്രസ്റ്റുകളുടെ ഫണ്ടാണെന്നും കോടതി അഭിപ്രായപ്പെട്ടു. എൻഡിആർഎഫിലേക്ക് ആർക്ക് എപ്പോൾവേണമെങ്കിലും പണം നൽകാവുന്നതാണ്. ഇത്തരത്തിൽ പണം നൽകുന്നതിന് ദുരന്ത നിവാരണ നിയമം തടസമില്ലെന്നും അശോക് ഭൂഷൻ ഹർജി തള്ളിക്കൊണ്ടുള്ള വിധിയിൽ വ്യക്തമാക്കി.
ദുരന്തങ്ങളെ നേരിടുന്നതിനുള്ള പണസമാഹരണത്തിനായി പ്രധാനമന്ത്രി എക് ഒഫീഷ്യോ ചെയർമാനായി കഴിഞ്ഞ മാർച്ചിലാണ് പ്രൈമിനിസ്റ്റേഴസ് സിറ്റിസൺ അസിസ്റ്റന്റ് ആൻഡ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻസ് രൂപീകരിച്ചത്.