ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ മണ്ഡലത്തിൽ നവജാത ശിശു ചികിത്സ കിട്ടാതെ ദാരുണമായി മരിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യമന്ത്രി ഉത്തരവിട്ടു. പാനൂർ പോലീസ് സ്റ്റേഷനു സമീപത്തെ മാണിക്കോത്ത് ഹനീഫ-സമീറ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.
എട്ടുമാസം ഗര്‍ഭിണിയായ സമീറക്ക് ഇന്ന് രാവിലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിയിലെ ഡോക്ടറുടെ സഹായം തേടി. എന്നാല്‍, കൊവിഡ് കാരണം പറഞ്ഞ് വീട്ടിലേക്ക് വരാന്‍ അയാള്‍ കൂട്ടാക്കിയില്ലെന്ന് കുടുംബം പറയുന്നു. പൊലീസും ഫയർഫോഴ്സ് അധികൃതരും ബന്ധപ്പെട്ടിട്ടുപോലും ഡോക്ടറും ഡ്യൂട്ടി നഴ്സും യുവതിയെ ശുശ്രൂഷിക്കാന്‍ വന്നില്ലെന്നാണ് ആരോപണം.
തുടര്‍ന്ന് ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ വിളിച്ചു വരുത്തി. അപ്പോഴേക്കും യുവതി പ്രസവിച്ചിരുന്നു. ഉടന്‍തന്നെ പൊക്കിള്‍കൊടി വെട്ടിമാറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചു. അപ്പോഴേക്കും കുഞ്ഞ് മരിക്കുകയായിരുന്നു. യുവതി തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.