സാമ്പത്തിക രംഗം കൈകാര്യം ചെയ്യുന്നതിൽ മോദി സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി. തൊഴിൽ ഒരു വ്യക്തിയുടെ അന്തസ്സാണെന്നും സർക്കാർ അതെത്രകാലം ജനങ്ങൾക്ക് നിഷേധിക്കുമെന്നും അദ്ദേഹം ചോദിച്ചു.
രാജ്യത്ത് വർധിച്ചുവരുന്ന തൊഴിലില്ലായ്മ കാരണം ഇന്നത്തെ ദിവസത്തെ തൊഴിലില്ലായ്മ ദിനമായി കണക്കാക്കാൻ യുവാക്കളെ സർക്കാർ നിർബന്ധിതരാക്കുകയാണെന്ന് ഗാന്ധി കുറ്റപ്പെടുത്തി. രാജ്യത്തെ ഒരു കോടിയിലധികം യുവാക്കൾ ജോലിക്കായി സർക്കാർ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും അതിൽ 1.77 ലക്ഷം പേർക്ക് മാത്രമേ ഇതുവരെ ജോലി ലഭ്യമായിട്ടുള്ളൂ എന്നും അദ്ദേഹം ആരോപിച്ചു.
കൊവിഡ് കൈകാര്യം ചെയ്യുന്നതിലെ അപാകതകളും തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചതും ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി തുടരെത്തുടരെ വിമര്‍ശനങ്ങളുന്നയിക്കുന്നുണ്ട്. മോദിയുടെ പിറന്നാള്‍ ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ട്വിറ്ററിൽ വൻ തോതിൽ ഹാഷ്ടാഗ് ക്യാംപയിനിംഗ് നടന്നുവരികയാണ്.