പാർലമെന്റ് പാസാക്കിയ കാർഷിക പരിഷ്കരണ ബില്ലുകൾ 21-ാം നൂറ്റാണ്ടിന്റെ ആവശ്യകതയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമങ്ങള്‍ കര്‍ഷകര്‍ക്ക് എതിരല്ലെന്നും ആരും ഭയപ്പെടേണ്ടതില്ലെന്നും എല്ലാം പഴയപടി തുടരുമെന്നും അദ്ദേഹം പറഞ്ഞു. 'ഇത് കാർഷിക മേഖലയുടെ സമ്പൂർണ പരിവർത്തനത്തിനും കോടിക്കണക്കിന് കർഷകരെ ശാക്തീകരിക്കുന്നതിനും സഹായിക്കും' എന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
'മിനിമം സപ്പോർട്ട് പ്രൈസ് സമ്പ്രദായം മുമ്പത്തെപ്പോലെ തുടരുമെന്ന് ഓരോ കർഷകനും ഞാൻ ഉറപ്പ് നൽകുന്നു. എന്നാല്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയ ചിലരുണ്ട്. അവരെ തിരിച്ചറിയണം' - രാജ്യസഭയിൽ ബിൽ പാസാക്കിയതിനെതിരെ പ്രതിപക്ഷം പ്രക്ഷോഭം ശക്തമാക്കിയതോടെയാണ് പ്രതികരണവുമായി പ്രധാനമന്ത്രി രംഗത്തെത്തിയത്.
അതേസമയം, വന്‍കിട കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് ഒത്താശ ചെയ്യുന്ന കാര്‍ഷിക ബില്ലിനെതിരെ വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷക പ്രതിഷേധം ശക്തമാകുകയാണ്. ഈ പശ്ചാത്തലത്തില്‍ ബില്‍ സെലക്റ്റു കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷ ആവശ്യം. ബില്ലിനെതിരെ ബിജെപിയുടെ കര്‍ഷക മോര്ച്ചയടക്കം രംഗത്ത് വന്നിട്ടുണ്ട്. ഇതൊന്നും കണക്കിലെടുക്കാതെ എല്ലാ ജനാധിപത്യ മര്യാദകളും കാറ്റില്‍ പറത്തിക്കൊണ്ട് ബില്‍ പാസ്സാക്കിഎടുക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയത്.