ഉത്തർ പ്രദേശിൽ വീണ്ടും പീഡനം. അലിഗഡിൽ നാല് വയസ്സുകാരിയാണ് പീഡനത്തിനിരയായത്. പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. പീഡനക്കുറ്റം ആരോപിച്ച കുട്ടിയുടെ ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസന്വേഷണം പുരോഗമിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് ഉത്തര് പ്രദേശിലെ കാന്‍പൂര് ദെഹാത് ജില്ലയിലെ ഒരു ഗ്രാമത്തില്‍ നിന്ന് കാണാതായ പെൺകുട്ടിയുടെ മൃതദേഹം വയലില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങൾ തമ്മിലുള്ള ഭൂമി തര്‍ക്കത്തിനിടെ ബന്ധുക്കളായ രണ്ടുപേർ തന്നെയാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് കുട്ടിയുടെ പിതാവ് അറിയിച്ചു. പ്രതികൾ തങ്ങളെ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
യുപിയിലെ ഹത്രാസില്‍ 20 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സമാനമായ സംഭവങ്ങള്‍ അവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.