ഡൽഹി ഷഹീൻ ബാഗ് സമരത്തിൽ പൊലീസിനെ കുറ്റപ്പെടുത്തി സുപ്രീം കോടതി ചർച്ചക്ക് നിയോഗിച്ച മധ്യസ്ഥന്‍. മധ്യസ്ഥനായ വജാഹത് ഹബീബുള്ള ഡൽഹി പൊലീസിനെ കുറ്റപ്പെടുത്തി സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഗതാഗത കുരുക്കുമായി ബന്ധപ്പെട്ടാണ് ഹബീബുള്ള പൊലീസിനെ കുറ്റപ്പെടുത്തിയത്. ഷഹീന്‍ ബാഗിന് സമീപം പൊലീസ് അടച്ച അഞ്ച് റോഡുകൾ തുറന്നാല്‍ ഗതാഗതം സാധാരണ നിലയിലാകുമെന്നാണ് സത്യവാങ്മൂലം. പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഷഹീൻ ബാഗ് സമരം സമാധാനപരമാണെന്നും സത്യവാങ്മൂലത്തിലുണ്ട്.
മുന്‍ വിവരാവകാശ കമ്മിഷണറായ ഹബീബുള്ള ഷഹീന്‍ ബാഗിലെ സമരവേദിയിലെത്തി ചര്‍ച്ച നടത്തി. പൗരത്വ നിയമ ഭേദഗതിയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രക്ഷോഭകരുമായി കൂടിക്കാഴ്ച നടത്തണമെന്നും ഹബീബുള്ള ശുപാര്‍ശ ചെയ്തു. അതേസമയം, ഡല്‍ഹിയിലെ ജാഫ്രബാദില്‍ ഷഹീന്‍ ബാഗ് മാതൃകയില്‍ പ്രക്ഷോഭം ആരംഭിച്ചു. സമരത്തെ തുടര്‍ന്ന് ജാഫ്രബാദ് മെട്രോ സ്റ്റേഷന്‍ അടച്ചിരിക്കുകയാണ്. ഇതുവഴിയുള്ള ഗതാഗതവും നിലച്ചു. സ്ഥലത്ത് വന്‍പൊലീസ് സന്നാഹത്തെ നിയോഗിച്ചിട്ടുണ്ട്.