മെഹ്ബൂബ മുഫ്തിയെ സന്ദര്‍ശിച്ച് ഒമര്‍ അബ്ദുള്ളയും ഫറൂഖ് അബ്ദുള്ളയും

കരുതൽ തടങ്കലിൽ നിന്നും മോചിതയായ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തിയെ ഒമര്‍ അബ്ദുള്ളയും ഫാറൂക്ക് അബ്ദുള്ളയും സന്ദർശിച്ചു. ഗുപ്കർ പ്രഖ്യാപനത്തെ സംബന്ധിച്ച് വ്യാഴാഴ്ച ഫാറൂഖ് അബ്ദുള്ളയുടെ വീട്ടിൽ വെച്ച് നടക്കുന്ന ചർച്ചയിൽ പങ്കെടുക്കുന്നതിനായി മെഹബൂബയെ ക്ഷണിക്കാൻ എത്തിയതായിരുന്നു ഇരുവരും. സന്ദര്‍ശന വിവരം ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു. കൂടിക്കാഴ്ച്ചയുടെ സന്തോഷം പങ്കുവെച്ച് മെഹബൂബ ട്വീറ്റ് റീട്വീറ്റ് ചെയ്തു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2019 ഓഗസ്റ്റ് നാലിനാണ് ഗുപ്കർ പ്രഖ്യാപനം നിലവിൽ വന്നത്. പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യത്തെ ചർച്ചയാണ് ഇന്ന് നടക്കുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി തിരിച്ചു കൊണ്ടുവരിക എന്ന ആവശ്യത്തിൽ ഈ വർഷം ഓഗസ്റ്റ് 22ന് പ്രധാന രാഷ്ട്രീയ പാർട്ടികളെല്ലാം ചേർന്ന് സംയുക്ത പ്രഖ്യാപനം നടത്തിയത്. തടങ്കലിലായിരുന്ന മെഹബൂബ ഫോൺ വഴിയാണ് അന്ന് സാന്നിധ്യം അറിയിച്ചത്.

ഇന്ത്യന്‍ ഭരണഘടനയിലെ 370-ാം അനുഛേദം റദ്ദാക്കിയതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതലാണ് മെഹബൂബ മുഫ്തിയെ പൊതുസുരക്ഷ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചത്. തടങ്കലിലിരുന്ന് പതിനാല് മാസത്തിന് ശേഷമാണ് മെഹബൂബയെ മോചിപ്പിച്ചത്.എന്നേക്കുമായി കരുതല്‍ തടങ്കല്‍ അനുവദിക്കില്ലെന്ന സുപ്രീംകോടതിയുടെ പരാമര്‍ശത്തെ തുടർന്നാണ് മോചിപ്പിച്ചത്. ഫാറൂഖ് അബ്ദുള്ളയെ മാര്‍ച്ച് 13 നും ഒമര്‍ അബ്ദുള്ളയെ മാര്‍ച്ച് 24നും മോചിപ്പിച്ചു.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More