അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വമ്പൻ വിജയം കൈവരിച്ച ജോ ബൈഡനും കമല ഹാരിസിനും ആശംസയറിയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജോ ബൈഡൻ അമേരിക്കയെ ഒന്നിപ്പിച്ച് വ്യക്തമായ ദിശാബോധത്തോടെ പ്രവർത്തിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹത്തിന് അഭിനന്ദനങ്ങളെന്നും രാഹുൽ ട്വീറ്റ് ചെയ്തു. ഇന്ത്യൻ പാരമ്പര്യമുള്ള കമല ഹാരിസ് അമേരിക്കൻ വൈസ് പ്രസിഡണ്ട് ആയതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൻ ഭൂരിപക്ഷത്തിലാണ് ജോ ബൈഡൻ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിജയിച്ചത്. അമേരിക്കയുടെ 46-ആമത്തെ പ്രസിഡന്റാണ് ബൈഡൻ. വോട്ടെണ്ണൽ ഇപ്പോഴും പൂർത്തിയായിട്ടില്ലെങ്കിലും, 290 വോട്ടുകൾ ലഭിച്ച്, കേവല ഭൂരിപക്ഷം മറികടന്നാണ് ബൈഡൻ വിജയത്തിലെത്തിയത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനോടുവില്‍ പെൻസിൽവേനിയയിൽ വിജയിച്ചതോടെയാണ് അദ്ദേഹം ഭരണം ഉറപ്പിച്ചത്. ഈ വിജയത്തോടൊപ്പം അമേരിക്കയിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് എന്ന പദവി കമല ഹാരിസ് കരസ്ഥമാക്കി. യുഎസിൽ അധികാരത്തിലെത്തുന്ന ആദ്യത്തെ ഇന്ത്യൻ വംശജയും കമലയാണ്.
തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്ന പന്ത്രണ്ടാമത്തെ പ്രസിഡണ്ടാണ് ഡൊണാൾഡ് ട്രംപ്. തെരഞ്ഞെടുപ്പിനെ തുടക്കംമുതൽ വൻ ആത്മവിശ്വാസമാണ് ട്രംപ് പ്രകടിപ്പിച്ചിരുന്നത്. ബൈഡൻ വിജയത്തിലേക്കടുക്കുമ്പോൾ തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണെന്നും ഇലക്ടറൽ ബോട്ടുകളിൽ മുക്കാൽഭാഗവും കള്ള വോട്ടുകൾ ആണെന്നും ആരോപിച്ച് ട്രംപ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇതിനെയെല്ലാം മറികടന്നാണ് ഡൊണാൾഡ് ട്രംപ് അധികാരമേറ്റത്.