ഡല്‍ഹി: കർഷക പ്രക്ഷോഭം ശക്തമാകുന്നതിനിടെ കേന്ദ്രസർക്കാരും കർഷക സംഘടന നേതാക്കളുമായുള്ള നാലാം വട്ട ചർച്ച ഇന്ന് നടക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി കർഷകരുമായി നേരിട്ട് ചർച്ച നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. മുന്‍ ചര്‍ച്ചകളില്‍ സർക്കാർ മുന്നോട്ട് വച്ച ഉപാധികളെല്ലാം തള്ളിയ കർഷകർ നിയമം പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ്.
3 കർഷക നിയമങ്ങളും പിൻവലിക്കുമെന്ന ഉറപ്പ് ഇന്നു ലഭിച്ചില്ലെങ്കിൽ ശനിയാഴ്ച രാജ്യത്തുടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദി, വ്യവസായികളായ മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരുടെ കോലങ്ങൾ കത്തിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. ഇന്നത്തെ ചര്‍ച്ചയും പരാചയപ്പെട്ടാല്‍ അരലക്ഷത്തോളം കര്‍ഷകരാണ് മധ്യപ്രദേശില്‍നിന്നും ഡല്‍ഹിയിലേക്ക് വരാനിരിക്കുന്നത്. സർക്കാർ നടത്തുന്ന അനുരഞ്ജന നീക്കങ്ങൾക്കു വഴങ്ങാതെ ഒറ്റക്കെട്ടായി നിൽക്കാൻ സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ചയുടെ യോഗത്തിൽ നേതാക്കൾ ആഹ്വാനം ചെയ്തു.
അതേസമയം, കേന്ദ്രസർക്കാറിന്റെ വാക്ക് വിശ്വസിച്ച് ബുറാഡിയി സ്റ്റേഡിയത്തിലേക്ക് മാറിയവരെ അമിത് ഷാ വഞ്ചിച്ചെന്ന് ഒരു വിഭാഗം കർഷക സംഘടനകൾ ആരോപിച്ചു. കഴിഞ്ഞ ദിവസം കർഷക സംഘടനകളുമായി കേന്ദ്രസർക്കാർ നടത്തിയ ചർച്ചയിൽ തങ്ങളെ പങ്കെടുപ്പിച്ചില്ലെന്ന് ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ സര്‍ദാര്‍ വി എം സിങ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്നത്തെ ചര്‍ച്ചയും വിജയിച്ചില്ലെങ്കില്‍ കൂടുതല്‍ കര്‍ഷകരെ ഇറക്കി ഡല്‍ഹിയുടെ മറ്റ് അതിര്‍ത്തികള്‍ ഉപരോധിക്കാനാണ് കര്‍ഷകരുടെ തീരുമാനം.