കർഷക സമരത്തിന് പിന്തുണയറിയിച്ച് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. ഇത് പഞ്ചാബിലെയും ഹരിയാനയിലെയും കർഷകരുടെ മാത്രം സമരമല്ലെന്നും രാജ്യത്തിന്റെ പ്രതിഷേധമാണെന്നും ആസാദ് പറഞ്ഞു. കേന്ദ്രസർക്കാർ നിർബന്ധമായും കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിംഘു അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരെ കാണാനെത്തിയതായിരുന്നു ആസാദ്.
കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലില്ലെങ്കില്‍ രാജ്യവ്യാപകമായി പ്രതിഷേധിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലെയെ വില്‍ക്കുകയാണെന്നും സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും മമത കുറ്റപ്പെടുത്തി. ട്വിറ്റർ വഴിയാണ് മമത പ്രതികരിച്ചത്.
കർഷകസമരത്തിന് പിന്തുണയുമായി പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദൽ പദ്മവിഭൂഷൻ തിരികെ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ശിരോമണി അകാലിദൾ നേതാവ് സുഖ് ദേവ് സിങ് ധിൻസയും പത്മഭൂഷൺ തിരികെ നൽകുമെന്ന് പ്രഖ്യാപിച്ചു.