ആലോപ്പതി ഡോക്ടർമാർ രാജ്യവ്യാപകമായി പണിമുടക്കുന്നു. ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയക്ക് അനുമതി നൽകിയതിനെതിരായ കേന്ദ്ര സർക്കാർ നടപടിക്കെതിരെയാണ് സമരം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത് .രാവിലെ ആറ് മണി വൈകീട്ട് 6 വരെയാണ് പണിമുടക്ക്. പണിമുടക്കുന്ന ഡോക്ടർമാർ എല്ലാ രാജ്ഭവനിലേക്കും മാർച്ച് നടത്തും.
സമരത്തോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് ഡോക്ടർമാർ പണമുടക്കുമെന്ന് ഐഎംഎ അറിയിച്ചു. സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗവും കൊവിഡ് ചികിത്സാ കേന്ദ്രങ്ങളും പതിവ് പോലെ പ്രവർത്തിക്കും. മെഡിക്കൽ കോളേജിലെ അധ്യാപകർ ഒപി ബഹിഷ്കരിക്കും.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
യോഗ്യതയുള്ള ആയുർവേദ ഡോക്ടർമാർക്ക് 58 തരം സർജറി ചെയ്യാമെന്നാണ് സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിന്റെ നിർദ്ദേശം. തീരുമാനത്തിനെതിരെ ആലോപ്പതി ഡോക്ടർമാർ രൂക്ഷമായ എതിർപ്പാണ് ഉയർത്തുന്നത്. എന്നാൽ പണിമുടക്ക് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ഭാരവാഹികൾ പറഞ്ഞു.