ഡൽഹിയിൽ കർഷക പ്രക്ഷോഭത്തിനിടെ ഒരാൾ വെടിയേറ്റ് മരിച്ചു. ഉത്തരാഖണ്ഡ് സ്വദേശി നവ്നീത് സിംഗാണ് മരിച്ചത്. സഹോദരനോടൊപ്പമാണ് ഇയാൾ കർഷക പ്രക്ഷോഭത്തിനെത്തിയത്. ഡൽഹി ഐടിഒയിൽ പൊലീസും കർഷകരും തമ്മിലുണ്ടായ കനത്ത സംഘർഷത്തിനിടെയാണ് ഇയാൾ മരിച്ചത്. പൊലീസ് വെടിവെപ്പിലാണ് ഇയാൾ മരിച്ചതെന്ന് കർഷകർ മരിച്ചു. ട്രാക്റ്ററിൽ വരികയായിരുന്ന ഇയാൾക്ക് നേരെ പൊലീസ് വെടിവെച്ചെന്നാണ് ആരോപണം. തുടർന്ന് ട്രാക്റ്റർ നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ ഇയാളുടെ തലക്ക് ഗുരുതരമായ പരുക്കാണ് ഏറ്റത്. അതേസമയം വെടിവെപ്പ് ഉണ്ടായിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
സിംഗു അതിർത്തയിൽ നിന്നുള്ള കർഷകരാണ് ട്രാക്റ്ററുമായി ഐടിഒയിൽ എത്തിയത്. അപ്രതീക്ഷിതമായാണ് കർഷകരുടെ റാലി നഗര കേന്ദ്രമായ ഐടിഒയിലെക്ക് നീങ്ങിയത്. തുടർന്ന് ഐടിഒയിൽ പൊലീസും കർഷകരും തമ്മിൽ വൻ സംഘർഷമാണ് ഉണ്ടായത്.കർഷകറാലി ബാരിക്കേഡുകളും ബസുകളും റോഡിൽ കുറുകെയിട്ട് റാലി തടയാൻ ശ്രമിച്ചത് വൻ സംഘർത്തിന് ഇടയാക്കി. കർഷകർ ട്രാക്റ്റർ ഇടുപ്പിച്ച് മാറ്റി. തുടർന്നും പൊലീസും കർഷകരും തമ്മിൽ തെരുവിൽ ഏറ്റുമുട്ടി. കണ്ണീർവാതകം പ്രയോഗിച്ചതോടെ കർഷകർ പൊലീസിന് നേരെ ട്രാക്റ്റർ ഓടിച്ചു കയറ്റാൻ ശ്രമം നടത്തി. ഇതിനിടെയാണ് ട്രാക്റ്റർ മറിഞ്ഞ് കർഷകൻ മരിച്ചത്.