ഹാഥറസിലേക്കുള്ള യാത്രക്കിടെ യു.പിയിൽ അറസ്റ്റിലായി യു.എ.പി.എ ചുമത്തി ജയിലിൽ അടക്കപ്പെട്ട മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് ഇടക്കാല ജാമ്യം. അഞ്ച് ദിവസത്തേക്കാണ് ജാമ്യം. മാതാവിനെയല്ലാതെ മറ്റാരെയും കാണാൻ അനുവാദമില്ല. മാധ്യമങ്ങളെ കാണരുതെന്ന് നിർദേശമുണ്ട്. ജാമ്യം രണ്ട് ദിവസമായി കുറക്കണമെന്ന സോളിസിറ്റർ ജനറലിന്‍റെ വാദം കോടതി തള്ളി.
കഴിഞ്ഞ ഒക്ടോബറിലാണ് കേരളത്തില്‍ നിന്നുളള മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ ഉത്തര്‍പ്രദേശിലെ ഹത്രാസിലേക്കു പോകുന്ന വഴിയില്‍ അറസ്റ്റ് ചെയ്തത്. അതിക് ഉര്‍ റഹ്മാന്‍, മസൂദ് അഹമ്മദ് എന്നിവരോടൊപ്പമായിരുന്നു കാപ്പനെ അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹം, മതങ്ങള്‍ തമ്മില്‍ വിദ്വേഷം വളര്‍ത്തല്‍ തുടങ്ങി യുഎപിഎ അടക്കമുളള വകുപ്പുകളാണ് സിദ്ദീഖ് കാപ്പനുമേല്‍ ചുമത്തിയിട്ടുളളത്.