കേരളത്തിലെ ജനങ്ങള്‍ ആരെ വിവാഹം കഴിക്കണമെന്ന് യോഗി ആദിത്യനാഥ് ഉപദേശിക്കേണ്ട: ശശി തരൂര്‍

തിരുവനന്തപുരം: കോണ്‍ഗ്രസും എല്‍ഡിഎഫും ലവ് ജിഹാദിനെ അഭിസംബോധന ചെയ്യുന്നില്ലെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള പ്രചരണറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലവ് ജിഹാദ് ആരോപണം തന്നെ അസംബന്ധമാണ്, ബിജെപിക്ക് കേരളത്തില്‍ എത്ര ലൗ ജിഹാദ് കേസുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ലവ് ജിഹാദിനെ ഉയര്‍ത്തിക്കൊണ്ടുവരുന്നത് വര്‍ഗീതയത വളര്‍ത്താനാണ്. ജനങ്ങളെയും സമൂഹത്തെയും ധ്രുവീകരിക്കാനുദ്ദേശിച്ചുളള വിഷ പ്രചരണമാണതെന്ന് ശശി തരൂര്‍ പറഞ്ഞു.

എന്തുകൊണ്ടാണ് കേന്ദ്രം നമ്മുടെ ജീവിതത്തിലേക്ക് കടന്നുകയറുന്നത്. ജനങ്ങളെ അവര്‍ ആഗ്രഹിക്കുന്നതുപോലെ ജീവിക്കാന്‍ അനുവദിക്കുകയാണ് വേണ്ടത്. ഒരു ജനാധിപത്യരാജ്യത്ത് അങ്ങനെയാണ് കാര്യങ്ങള്‍ നടക്കേണ്ടത്. എന്നാല്‍ എന്താണ് ധരിക്കേണ്ടത്, ആരെയാണ് സ്‌നേഹിക്കേണ്ടത്, എങ്ങനെ കഴിക്കണം, എവിടെ എങ്ങനെ പ്രാര്‍ത്ഥിക്കണം തുടങ്ങിയ കാര്യങ്ങളില്‍ അഭിപ്രായം പറയാനുളള അവകാശം യോഗി ദിത്യനാഥിനെപ്പോലുള്ള രാഷ്ട്രീയക്കാര്‍ സ്വയം ഏറ്റെടുക്കുകയാണെന്ന് ശശി തരൂര്‍ പറഞ്ഞു.

എല്‍ഡിഎഫും യുഡിഎഫും കേരളത്തിലെ സാമുദായിക ശക്തികളെ പിന്തുണയ്ക്കുകയാണ്. ലവ് ജിഹാദ് വിഷയത്തെക്കുറിച്ച് ഇരു മുന്നണികളും സംസാരിക്കുന്നില്ല. സംസ്ഥാനത്ത് വികസനം കൊണ്ടുവരുന്നതില്‍ അവര്‍ പരാജയപ്പെട്ടുവെന്നും യോഗി ആദിത്യനാഥ് ആരോപിച്ചിരുന്നു.

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More