തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ഒരുതരത്തിലുള്ള കൂടിച്ചേരലുകളും പാടില്ലെന്ന് ഹൈക്കോടതി. മെയ് 1 മുതൽ 4 വരെയാണ് കൂടിച്ചേരലുകൾ വിലക്കിയത്. കൊവിഡ് രോഗബാധ അതിരൂക്ഷമായ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നടപടി. മാർഗനിർദേശങ്ങൾ ലംഘിച്ച് ഒത്തുകൂടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. പൊലീസും ജില്ലാ ഭരണകൂടവും ഇക്കാര്യം ഉറപ്പു വരുത്തണമെന്ന് ഹൈക്കോടതി പറഞ്ഞു. വിജയാഹ്ളാദ പ്രകടനങ്ങൾ അനുവദിക്കില്ല. നിയമം ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കേസെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു.
വോട്ടെണ്ണല്‍ ദിനത്തിൽ തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് നടപടി. ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. അതേസമയം, നിയന്ത്രണങ്ങള്‍ വോട്ടെണ്ണലിനെ ബാധില്ലെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍, കൗണ്ടിങ് ഏജന്റുമാര്‍, മറ്റ് സഹായികൾ തുങ്ങിയവർക്ക് ലോക്ക്ഡൗണില്‍ ഇളവ് നൽകിയിട്ടുണ്ട്. ഇവർക്കായി വാഹനങ്ങൾ ഓടാൻ അനുവദിക്കും. മെട്രോ സര്‍വീസ് നിയന്ത്രണങ്ങളോടെ ഉണ്ടാകും.