കോൺഗ്രസ് എംപി രാജീവ് സതവ്(46) കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡിന് പുറമെ ന്യൂമോണിയ ബാധിതനായിരുന്നു രാജീവ്. ന്യൂമോണിയ ബാധയെ തുടർന്ന് ആന്തരികാവയവങ്ങൾ പ്രവർത്തനരഹിതാമായിരുന്നു. പൂനെയിലെ ജഹാംഗീർ ആശുപത്രിയിലായിരുന്നു അന്ത്യം.
ഏപ്രിൽ 23 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മെയ് 9 ന് ആർടി-പിസിആർ ടെസ്റ്റിൽ നെഗറ്റീവായിരുന്നു. മെയ് 16 ന് പുലർച്ചെ 4:58 ന് രാജീവ് സതവ് മൾട്ടി ഓർഗൻ ഡിസ്ഫംഗ്ഷൻ സിൻഡ്രോം ബാധിച്ച് മരിച്ചതായി ജഹാംഗീർ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ അറിയിച്ചു.
എഎഐസിസി പ്രവർത്തക സമിതി അംഗമാണ് രാജീവ്. ഗുജറാത്തിന്റെ ചുമതലയാണ് രാജീവിന് ഉണ്ടായിരുന്നത്. രാജീവിന്റെ നിര്യാണത്തിൽ വിവിധ നേതാക്കൾ ദുഖം രേഖപ്പെടുത്തി. സുഹൃത്തായ രാജീവ് സതവിന്റെ നഷ്ടത്തിൽ ഏറെ ദുഖിതനാണെന്ന് രാഹുൽ ഗാന്ധി അനുശോചന സന്ദേശത്തിൽ പറഞ്ഞു. കോൺഗ്രസിന്റെ ആശയങ്ങൾ ഉൾക്കൊണ്ട ഏറെ കഴിവുള്ള നേതാവായിരുന്നു അദ്ദേഹം. രാജീവിന്റെ വിയോഗം വലിയ നഷ്ടമാണ്. രാജീവിന്റെ കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നതായി രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു .