അലോപ്പതി ചികിത്സക്കെതിരായ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ തനിക്കെതിരെ റജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബാബാ രാംദേവ് സുപ്രീം കോടതിയെ സമീപിച്ചു. പട്‌ന, റായ്പൂർ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുകൾ നൽകിയ പരാതിയിൽ തുടർ നടപടികൾ തടയണമെന്നും ഹർജയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യൻ ശിക്ഷ നിയമത്തിലെ 188 269 504 വകുപ്പുകൾ പ്രകാരമുള്ള നിയമലംഘനം, പകർച്ചവ്യാധിപരത്തൽ, സമാധാനം ലംഘിക്കൽ എന്നീ കുറ്റങ്ങളാണ് രാംദേവിനെതിരെ ചമുത്തിയിരിക്കുന്നത്. 2005 ലെ ദുരന്ത നിവാരണ നിയമത്തിലെ വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
അലോപ്പതി മണ്ടൻ ശാസ്ത്രമാണെന്നും, കൊവിഡ് ചികിത്സക്കായി ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യ അംഗീരിച്ച റെംഡെസിവിർ, ഫാബിഫ്ലു തുടങ്ങിയ മരുന്നുകൾ ഫലപ്രദമല്ലെന്നുമായിരുന്നു രാംദേവിന്റെ വിവാദ പരാമർശം. രാംദേവിന്റെ പരാമർശത്തിനെതിരെ ഐഎഎ കടുത്ത പ്രതിഷേധമാണ് ഉയർത്തിയത്. കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നുകളെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നാരോപിച്ച് രാംദേവിനെതിരെ റായ്പൂരിലെ ഐഎംഎ യൂണിറ്റ് നൽകിയ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ജൂൺ 16 ന് റായ്പൂർ പൊലീസ് രാദേവിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.