ജമ്മു കശ്മീരിന്റെ പൂർണ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന് സിപിഎം നേതാവ് യൂസഫ് തരിഗാമി. കശ്മീരിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെടാനല്ല പ്രധാനമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിൽ പങ്കെടുത്തത്. ഭരണഘടന വാഗ്ദാനം ചെയ്യുന്ന ജനങ്ങളുടെ അവകാശം പുനസ്ഥാപിക്കണമെന്നാണ് യോഗത്തിൽ പങ്കെടുത്ത നേതാക്കൾ ആവശ്യപ്പെട്ടതെന്ന് മുതിർന്ന സിപിഎം നേതാവ് പറഞ്ഞു.
ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം തള്ളിക്കളയുന്നില്ല അതേസമയം, ജനങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും കണ്ടില്ലെന്ന് നടിക്കരുത്. കേന്ദ്രസർക്കാർ ഒരു ഉറപ്പും നൽകിയിട്ടില്ല. ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കശ്മീരിൽ സംസ്ഥാന പദവി പുനസ്ഥാപിക്കുന്നതിനെ കുറിച്ച് യോഗത്തിൽ സംസാരിച്ചു. പ്രധാനമന്ത്രി പാർലമെന്റിനകത്തും പുറത്തും സംസ്ഥാന പദവി പുനസ്ഥാപിക്കുന്നതിൽ ഉറപ്പു നൽകിയിട്ടുണ്ട്. പക്ഷെ എപ്പോഴാണ് ഇത് സംഭവിക്കുകയെന്ന് താരിഗാമി ചോദിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംസ്ഥാന പദവിക്കായി കാത്തിരിക്കാമെങ്കിൽ തെരഞ്ഞെടുപ്പിനായും കാത്തിരിക്കാം.വളരെയധികം പ്രതീക്ഷകളോടെയാണ് താൻ ഡൽഹിയിൽ എത്തിയതെങ്കിലും വെറുംകൈയോടെ മടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീർ ജനതക്കായി എന്തെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഡൽഹിയിൽ വന്നത്. പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത് അറസ്റ്റിലായ പ്രായമായവരെയും രോഗികളെയും ജയിലിൽ നിന്ന് മോചിപ്പിക്കണമെന്ന് തരിഗാമി ആവശ്യപ്പെട്ടു.