മന്ത്രിയുടെ ഇത്തരത്തിലുള്ള സമീപനത്തെക്കുറിച്ച് എല്‍.ഡി.എഫിന് പരാതി നല്‍കും. അതോടൊപ്പം ഐ.എന്‍.എല്‍ ദേശീയ അധ്യക്ഷൻ പ്രഫ.മുഹമ്മദ് സുലൈമാന്‍ അനുരഞ്ജനത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെന്നും അബ്ദുള്‍ വഹാബ് കൂട്ടിച്ചേര്‍ത്തു. അതേസമയം പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയവര്‍ക്ക് പാര്‍ട്ടി ചട്ടങ്ങള്‍ അനുസരിച്ച് തിരികെ വരാമെന്ന് മന്ത്രി അഹമ്മദ് ദേവര്‍ക്കോവില്‍ പറഞ്ഞു.
രണ്ട് സെക്രട്ടറിയേറ്റ് അംഗങ്ങളെ പുറത്താക്കിയെന്ന് മിനുട്സില്‍ എഴുതി ചേര്‍ത്തിരുന്നു. അതോടൊപ്പം പാർട്ടിയിൽ ചർച്ച ചെയ്യാതെ മന്ത്രിയുടെ സ്റ്റാഫിനെ തീരുമാനിക്കാനുള്ള നീക്കമാണ് പ്രശ്നം രൂക്ഷമാക്കിയത്. ചരിത്രത്തിലാദ്യമായാണ് ഐഎന്‍എലിന് മന്ത്രി സ്ഥാനം ലഭിച്ചത്. അഹമ്മദ് ദേവർകോവിലാണ് ഐഎന്‍എല്ലിന്‍റെ ആദ്യമന്ത്രി.