സംഭവം വിവാദമായതോടെ ഗതാഗത മന്ത്രി ആന്റണി രാജുവിന്‍റെ നിര്‍ദ്ദേശപ്രകാരം അഞ്ച് പേർക്കെതിരെ കാട്ടാക്കട പൊലീസ് ഇന്നലെ കേസ് എടുത്തിരുന്നു. അന്യായമായി തടഞ്ഞു വെച്ച് മർദ്ദിക്കൽ, സംഘം ചേരൽ തുടങ്ങിയ വകുപ്പുകളായിരുന്നു ഇന്നലെ ചുമത്തിയത്. സംഭവത്തിൽ നാല് ജീവനക്കാരെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു.