യാത്രക്കിടെ ഹൃദയാഘാതം അനുഭവപ്പെട്ട ഗർഭിണിയായ ഇന്ത്യന്‍ യുവതിയെ ആദ്യം സാന്‍റാ മരിയ ഹോസ്പിറ്റലില്‍ ആയിരുന്നു പ്രവേശിപ്പിച്ചത്. കുഞ്ഞിന്‍റെ ജീവനും അപകടത്തിലായതിനാല്‍ മാസം തികയുംമുന്നേ കുഞ്ഞിനെ പുറത്തെടുക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ അതിനുള്ള സംവിധാനം സാന്‍റാ മരിയയില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് സാവോ ഫ്രാൻസിസ്കോ സേവിയർ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയത്. അതിനിടെ നില വഷളായി യുവതി മരിക്കുകയായിരുന്നു.
വിറ്റ്‌യാസ് എയ്‌റോ കമ്പനിയുടെ എം-8 ഹെലികോപ്ടറാണ് അപകടത്തില്‍പെട്ടത്. 13 വിനോദസഞ്ചാരികളും മൂന്ന് ക്രൂ അംഗങ്ങളുമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇതില്‍ 8 പേര്‍ തകര്‍ന്നു വീണാ ഹെലികോപ്റ്ററിന്‍റെ ഭാഗങ്ങളുടെ സഹായത്താല്‍ രക്ഷപ്പെട്ടു. ഇവരില്‍ രണ്ട് പേര്‍ ഗുരുതര പരിക്കുകളായി ആശുപത്രിയില്‍ ചികില്‍സയിലാണെന്നും അധികാരികള്‍ പറഞ്ഞു. അപകടം നടന്ന പ്രദേശത്ത് ഹെലികോപ്റ്ററുകളിൽ മാത്രമേ എത്തിച്ചേരാന്‍ സാധിക്കുകയുള്ളൂ.