ജോമോന്‍റെ പേരില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കുമെന്നാണ് അന്വേഷണ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന് കാരണമെന്നാണ് മോട്ടോര്‍ വകുപ്പ് നല്‍കുന്ന വിശദീകരണം. കൂടുതല്‍ തെളിവുകള്‍ക്കായി ജോമോനെ സംഭവസ്ഥലത്ത് എത്തിച്ച് വിവരങ്ങള്‍ ശേഖരിക്കും. അതേസമയം, ട്രാൻസ്‌പോർട്ട് കമ്മീഷണർ ഗതാഗതമന്ത്രിക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി.