International News from Muziriz Post, the definitive source for independent journalism from every corner of the globe.
ഗാസയിലെ ജനങ്ങള്‍ക്കുളള ഭക്ഷണവും വെളളവും വൈദ്യുതിയും നിര്‍ത്തലാക്കാനുളള ഇസ്രായേല്‍ സര്‍ക്കാരിന്റെ തീരുമാനം നിലവിലെ പ്രതിസന്ധിയെ കൂടുതല്‍ വഷളാക്കും. ഇസ്രായേലിന് ലഭിക്കുന്ന ആഗോള പിന്തുണ ദുര്‍ബലമാക്കും. ഈ വിഷയം ഇസ്രായേലിന്റെ ശത്രുക്കള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ട്
നേരത്തെ വടക്കന്‍ ഗാസയിലുളള ജനങ്ങള്‍ ഗാസയുടെ തെക്കുഭാഗത്തേക്ക് ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേല്‍ അന്ത്യശാസനം നല്‍കിയിരുന്നു. വടക്കന്‍ ഗാസയിലെ ബെയ്റ്റ് ഹനൂനില്‍ നിന്ന് ഖാന്‍ യൂനിസിലേക്കുളള ഒറ്റ വഴി തന്നെ ഉപയോഗിക്കണമെന്നും ഈ സമയം പാതയില്‍ ആക്രമണം നടത്തില്ലെന്നും ഇസ്രായേല്‍ അറിയിച്ചിരുന്നു.
ഗാസയിലേക്ക് വെളളവും ഭക്ഷണവുമടങ്ങുന്ന 20 ട്രക്കുകള്‍ കടത്തിവിടാനാണ് ഈജിപ്റ്റ് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ പതിനാല് ദിവസത്തിലേറെയായി ഉപരോധത്തിലമര്‍ന്ന ഗാസയില്‍ 20 ട്രക്കുകള്‍ മാത്രം എത്തിയതുകൊണ്ട് ഒന്നുമാകില്ലെന്നാണ് നിരീക്ഷണം
ആദ്യഘട്ടത്തില്‍ സിനായി ഉപദ്വീപില്‍ നിന്ന് സഹായങ്ങളുമായി 20 ട്രക്കുകള്‍ ഗാസയിലെത്തുമെന്ന് വൈറ്റ്ഹൗസ് വക്താവ് അറിയിച്ചു. റഫാ അതിര്‍ത്തിയിലൂടെ ഗാസയിലേക്കെത്തുന്ന സഹായം തടയില്ലെന്ന് ഇസ്രായേലും അറിയിച്ചിട്ടുണ്ട്
അമേരിക്കയുടെ സഖ്യകക്ഷിയായ ഇസ്രായേല്‍ ഗാസ പിടിച്ചടക്കുന്നതിനെ അംഗീകരിക്കുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ബൈഡന്റെ മറുപടി. ഭീകരത തുടച്ചുനീക്കേണ്ടത് അനിവാര്യമാണെന്നും ഫലസ്തീന്‍ അതിര്‍ത്തിക്കുമേല്‍ ഇസ്രായേല്‍ അനിശ്ചിതകാലം ആധിപത്യമുറപ്പിക്കുന്നത് ശരിയായ പ്രവണതയല്ലെന്നും ബൈഡന്‍ പറഞ്ഞു
24 മണിക്കൂറിനകം വടക്കന്‍ ഗാസയിലെ ലക്ഷക്കണക്കിനുവരുന്ന ജനങ്ങള്‍ പലായനം ചെയ്യണമെന്ന ഇസ്രായേലിന്‍റെ തിട്ടൂരമാണ് കൂട്ട പലായനത്തിന് കാരണം.
ഹമാസിനെ പൂർണമായി തുടച്ചുനീക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രായേൽ നടപടി വലിയ വിപത്തിന് കാരണമാകുമെന്നും ഗാസക്കാരോട് കൂട്ടമായി സ്ഥലം മാറാനുള്ള ഉത്തരവ് പിൻവലിക്കണമെന്നും യുഎൻ ഇസ്രായേൽ സൈന്യത്തോട് ആവശ്യപ്പെട്ടു
ഭക്ഷണം, ഇന്ധനം, വെള്ളം തുടങ്ങിയ ജീവൻ രക്ഷിക്കാനുള്ള സാധനങ്ങൾ അടിയന്തിരമായി ഗാസയില്‍ എത്തിക്കാന്‍ നീക്കം നടത്തണമെന്ന് ഐക്യരാഷ്ട്രസഭ
പലസ്തീനിലെ നിലവിലെ സാഹചര്യം മനസിലാക്കിയാല്‍ അവരുടെ പക്ഷത്ത് നില്‍ക്കാതിരിക്കാൻ കഴിയില്ല എന്ന് മിയ ഖലീഫ ആവര്‍ത്തിച്ചു.
അതേസമയം, മുതിര്‍ന്ന സൈനികരടക്കം നൂറിലധികം ഇസ്രായേലികള്‍ തങ്ങളുടെ തടവിലാണെന്ന് ഹമാസ് അവകാശപ്പെട്ടു. അതില്‍ സ്ത്രീകളും കുട്ടികളും പ്രായമായവരും ഉണ്ട്. ബന്ധികളാക്കിയവരെ വിട്ടുകിട്ടാന്‍ ഈജിപ്റ്റിന്‍റെ സഹായം തേടിയിരിക്കുകയാണ് ഇസ്രയേല്‍.
ഇന്നലെ അര മണിക്കൂറിനുളളില്‍ ശക്തമായ മൂന്ന് ഭൂകമ്പമുണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചിരുന്നു. 12:19 നും 12: 11-നും റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ പകച്ചു നിൽക്കുകയാണ് ലോക രാജ്യങ്ങൾ. ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ, ഇന്റലിജൻസ് സംവിധാനങ്ങളുള്ള, മിലിട്ടറി സൂപ്പർ പവറായ രാജ്യമാണ് ഇസ്രായേൽ. ആ രാജ്യത്തേക്കാണ് അത്യാധുനികമായ ഒരായുധവും ലഭ്യമാകാൻ സാധ്യതയില്ലാത്ത ഹമാസ് ആക്രമണം അഴിച്ചുവിട്ടത്.