International News from Muziriz Post, the definitive source for independent journalism from every corner of the globe.
ഗാസയിലെ അഭയാർത്ഥി ക്യാംപ് ആക്രമണം ഇസ്രായേൽ സ്ഥിരീകരിച്ചിരുന്നു. മുതിർന്ന ഹമാസ് കമാൻഡറെ വധിച്ചെന്നും ഹമാസിന്റെ ഭൂഗർഭ ടണൽ സംവിധാനത്തിന്റെ ഒരു ഭാഗം തകർക്കാനായെന്നുമാണ് ഇസ്രായേൽ വാദം.
അതേസമയം, ഗാസയ്ക്ക് ഇന്റര്‍നെറ്റ് വാഗ്ദാനം ചെയ്തതിനുപിന്നാലെ ഇസ്രായേല്‍ ഇലോണ്‍ മസ്‌കിനെതിരെ രംഗത്തെത്തി. മസ്‌കിന്റെ നടപടിയെ എല്ലാ അര്‍ത്ഥത്തിലും എതിര്‍ക്കുമെന്നും ഹമാസ് തീവ്രവാദ സംഘടനയാണെന്നും ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഷ്‌ലോമോ കാര്‍ഹി പറഞ്ഞു.
ഗാസയിലുളള തങ്ങളുടെ ജീവനക്കാരുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് ലോകാര്യോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗബ്രിയേസസ് പറഞ്ഞു
ഭീകരസംഘടനയെപ്പോലെ പെരുമാറുന്നത് ഇസ്രായേലാണ്. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണ് അവര്‍ ചെയ്യുന്നത്. ഞങ്ങള്‍ക്ക് ഇസ്രായേലില്‍ ഒരു പദ്ധതിയുണ്ടായിരുന്നു. അത് റദ്ദാക്കി. ഇനി ഞങ്ങള്‍ അങ്ങോട്ട് പോകുന്നില്ല
ഹമാസിന്റെ ആക്രമണങ്ങള്‍ ശൂന്യതയില്‍ നിന്ന് ഉണ്ടായതല്ലെന്ന് നാം തിരിച്ചറിയേണ്ടത് പ്രധാനമാണ്. 56 വര്‍ഷമായി ഫലസ്തീന്‍ ജനത അധിനിവേശത്തിനിരയായി വീര്‍പ്പുമുട്ടുകയാണ്. തങ്ങളുടെ ഭൂമി ഒത്തുതീര്‍പ്പിലൂടെയും ആക്രമണത്തിലൂടെയും വീതംവെയ്ക്കുന്നതാണ് അവര്‍ കാണുന്നത്. അവരുടെ സമ്പദ് വ്യവസ്ഥ സ്തംഭിച്ചു.
ഇത് ബെര്‍ലിന്‍ മതില്‍ തകര്‍ത്ത മാതൃകയില്‍ ഗാസ-ഇസ്രായേല്‍ അതിര്‍ത്തിയിലെ വേലികള്‍ തകര്‍ക്കാനുളള ആഹ്വാനമായിരുന്നുവെന്നാണ് ഇസ്രായേല്‍ പൊലീസിന്റെ ആരോപണം.
ഗാസയിലെ ജനങ്ങള്‍ക്കുളള ഭക്ഷണവും വെളളവും വൈദ്യുതിയും നിര്‍ത്തലാക്കാനുളള ഇസ്രായേല്‍ സര്‍ക്കാരിന്റെ തീരുമാനം നിലവിലെ പ്രതിസന്ധിയെ കൂടുതല്‍ വഷളാക്കും. ഇസ്രായേലിന് ലഭിക്കുന്ന ആഗോള പിന്തുണ ദുര്‍ബലമാക്കും. ഈ വിഷയം ഇസ്രായേലിന്റെ ശത്രുക്കള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ട്
നേരത്തെ വടക്കന്‍ ഗാസയിലുളള ജനങ്ങള്‍ ഗാസയുടെ തെക്കുഭാഗത്തേക്ക് ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേല്‍ അന്ത്യശാസനം നല്‍കിയിരുന്നു. വടക്കന്‍ ഗാസയിലെ ബെയ്റ്റ് ഹനൂനില്‍ നിന്ന് ഖാന്‍ യൂനിസിലേക്കുളള ഒറ്റ വഴി തന്നെ ഉപയോഗിക്കണമെന്നും ഈ സമയം പാതയില്‍ ആക്രമണം നടത്തില്ലെന്നും ഇസ്രായേല്‍ അറിയിച്ചിരുന്നു.
ഗാസയിലേക്ക് വെളളവും ഭക്ഷണവുമടങ്ങുന്ന 20 ട്രക്കുകള്‍ കടത്തിവിടാനാണ് ഈജിപ്റ്റ് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ പതിനാല് ദിവസത്തിലേറെയായി ഉപരോധത്തിലമര്‍ന്ന ഗാസയില്‍ 20 ട്രക്കുകള്‍ മാത്രം എത്തിയതുകൊണ്ട് ഒന്നുമാകില്ലെന്നാണ് നിരീക്ഷണം
ആദ്യഘട്ടത്തില്‍ സിനായി ഉപദ്വീപില്‍ നിന്ന് സഹായങ്ങളുമായി 20 ട്രക്കുകള്‍ ഗാസയിലെത്തുമെന്ന് വൈറ്റ്ഹൗസ് വക്താവ് അറിയിച്ചു. റഫാ അതിര്‍ത്തിയിലൂടെ ഗാസയിലേക്കെത്തുന്ന സഹായം തടയില്ലെന്ന് ഇസ്രായേലും അറിയിച്ചിട്ടുണ്ട്
അമേരിക്കയുടെ സഖ്യകക്ഷിയായ ഇസ്രായേല്‍ ഗാസ പിടിച്ചടക്കുന്നതിനെ അംഗീകരിക്കുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ബൈഡന്റെ മറുപടി. ഭീകരത തുടച്ചുനീക്കേണ്ടത് അനിവാര്യമാണെന്നും ഫലസ്തീന്‍ അതിര്‍ത്തിക്കുമേല്‍ ഇസ്രായേല്‍ അനിശ്ചിതകാലം ആധിപത്യമുറപ്പിക്കുന്നത് ശരിയായ പ്രവണതയല്ലെന്നും ബൈഡന്‍ പറഞ്ഞു
24 മണിക്കൂറിനകം വടക്കന്‍ ഗാസയിലെ ലക്ഷക്കണക്കിനുവരുന്ന ജനങ്ങള്‍ പലായനം ചെയ്യണമെന്ന ഇസ്രായേലിന്‍റെ തിട്ടൂരമാണ് കൂട്ട പലായനത്തിന് കാരണം.