തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ജില്ലാ നേതൃത്വത്തിനു വീഴ്ച്ചപറ്റിയെന്ന് സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ പ്രാഥമിക നിഗമനം. എ. സി. മൊയ്തിനും, ബേബി ജോണും വിഷയം സംസ്ഥാന നേതൃത്തെ അറിയിക്കുന്നതില്‍ വീഴ്ച പറ്റിയെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റ് കണ്ടെത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ 90% സഹകരണ ബാങ്കുകളും സിപിഎം നിയന്ത്രണത്തിലാണുള്ളത്. സാധാരണക്കാര്‍ കൂടുതലായും നിക്ഷേപങ്ങള്‍ സൂക്ഷിക്കുന്ന ഇടമാണ് സഹകരണ ബാങ്കുകള്‍. അതിനാല്‍ ഇത് സിപിഎം പ്രതിഛായയെ സാരമായി ബാധിച്ചിരിക്കുകയാണ്. അതോടൊപ്പം പ്രതിപക്ഷം വലിയ രീതിയിലുള്ള പ്രതിരോധമുയര്‍ത്തിയിട്ടുണ്ട്. പാര്‍ട്ടിയുടെ പ്രതിഛായ സംരക്ഷിക്കുന്നതിനായി, പാര്‍ട്ടി നിയന്ത്രണത്തിലുള്ള ബാങ്കുകളില്‍ സിപിഎം പരിശോധന ആരംഭിച്ചു. സംസ്ഥാനത്ത് പലയിടങ്ങളിലും തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ ഒമ്പതംഗ സംഘം രൂപീകരിച്ചതായി മന്ത്രി വി. എന്‍. വാസവന്‍ അറിയിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആയിരത്തിലധികം കോടി രൂപയുടെ തട്ടിപ്പാണ് ബാങ്കില്‍ നടന്നിരിക്കുന്നത്. കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്ന മൂന്ന് പേര്‍ സിപിഎം അംഗങ്ങളാണ്. ഇവരിൽ രണ്ട് പേർ പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങളാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പാര്‍ട്ടി നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. മാനേജർ ബിജു കരീം, സെക്രട്ടറി ടി. ആർ. സുനിൽ കുമാർ, ചീഫ് അക്കൗണ്ടൻ്റ് സി. കെ. ജിൽസ് എന്നീ പ്രതികളാണ് പാര്‍ട്ടി അംഗങ്ങള്‍.