ആലപ്പുഴ: സിപിഎം അന്വേഷണ കമ്മീഷന് മുന്‍പാകെ മുന്‍ മന്ത്രി ജി സുധാകരനെതിരെനിരവധി പരാതികള്‍. സുധാകരനെതിരായ പരാതികളെ മന്ത്രി സജി ചെറിയാൻ, എ.എം ആരിഫ് എം.പി എന്നിവര്‍ പിന്തുണച്ചു. എച്ച് സലാം ഉന്നയിച്ച പരാതികളെയാണ് ഇരുവരും പിന്തുണച്ചത്. തെളിവുകള്‍ ചൂണ്ടിക്കാട്ടിയാണ് സലാം പരാതികള്‍ ഉന്നയിച്ചതെന്നാണ് സൂചന. കമ്മീഷന്‍ പ്രാഥമിക ഘട്ട അന്വേഷണം പൂര്‍ത്തിയാക്കി.
അന്വേഷണ കമ്മീഷന് മുന്‍പില്‍ തെളിവെടുപ്പിന് കൊണ്ട് വന്നവരെല്ലാം സുധകരനെതിരായ നിലപാടായിരുന്നു സ്വീകരിച്ചത്. ജി സുധാകരന്‍റെ മുന്‍ പേഴ്സണല്‍ സ്റ്റാഫന്‍ഗവും കമ്മീഷന് മുന്‍പില്‍ പരാതി നല്‍കി. തന്നെയും കുടുംബത്തെയും ജി സുധാകരന്‍ ദ്രോഹിച്ചു വെന്നാണ് എഴുതി തയാറാക്കിയ പരാതിയില്‍ പറയുന്നത്. അതോടൊപ്പം, ജാതിയമായ അധിക്ഷേപവും സുധാകരന്‍റെ ഭാഗത്ത് നിന്നുമുണ്ടായിട്ടുണ്ടെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേന്ദ്രകമ്മിറ്റി അംഗം എളമരം കരീമും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസും അടങ്ങുന്നതാണ് കമ്മീഷൻ. ജില്ലയില്‍ എത്തി ഒരു തവണ കൂടി തെളിവെടുപ്പ് നടത്തിയതിന് ശേഷമാകും സംസ്ഥാന നേതൃത്വത്തിന് റിപ്പോര്‍ട്ട് കൈമാറുക.