കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണുവിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. തുടര്‍ച്ചയായി വിചാരണക്ക് ഹാജരാകാതിരുന്നതിനാലാണ് പോലീസ് വാറണ്ട് പുറപ്പെടുവിച്ചത്. നടിയെ ആക്രമിച്ച കേസിലെ പത്താം പ്രതിയാണ് വിഷ്ണു. എന്നാല്‍ പിന്നീട് മാപ്പുസാക്ഷിയാകുകയായിരുന്നു.
നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിനോട് ഒന്നാം പ്രതി സുനില്‍ പണം ആവശ്യപ്പെട്ട് കത്തെഴുതിയിരുന്നു. ജയിലില്‍ നിന്ന് കത്തെഴുതാന്‍ സഹായിച്ചത് വിഷ്ണുവായിരുന്നു. നടിയെ ആക്രമിച്ച കേസിലെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വിഷ്ണു വിചാരണക്ക് ഹാജരാകാതിരുന്നത്. വിചാരണ ഓഗസ്റ്റില്‍ പൂര്‍ത്തിയാക്കണമായിരുന്നു. എന്നാല്‍ കൊവിഡ് മൂലം വിചാരണ നീണ്ടുപോവുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എറണാകുളം സിബിഐ പ്രത്യേക കോടതിയിൽ അടച്ചിട്ട മുറിയിലാണ് കേസിലെ വിചാരണ നടക്കുന്നത്. കൊവിഡ്-19 ന്റെ പശ്ചാത്തലത്തിൽ കോടതികൾ നടപടികൾക്ക് നിയന്ത്രണമേർപ്പെടുത്തിയതിന്റെ ഭാഗമായി സാക്ഷി വിസ്താരം ഏപ്രിൽ ഏഴ് വരെ നിർത്തിവെച്ചിരുന്നു. കേസിലെ പ്രധാന സാക്ഷികളായ നടന്മാര്‍ അടക്കം കോടതിയില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു. എ.എം.എം.എ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അടക്കമുള്ള പലരും മൊഴി മാറ്റിയിരുന്നു.