തിരുവനന്തപുരം: ഡോളര്‍ കടത്തുകേസില്‍ അടിയന്തരപ്രമേയം നിഷേധിച്ചതിനുപിന്നാലെ 'സമാന്തര സഭ' നടത്തി പ്രതിഷേധിച്ച പ്രതിപക്ഷത്തെ പരിഹസിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ. എ. റഹീം. 'പ്രതീകാത്മക മന്ത്രിസഭയില്‍ പോലും കോണ്‍ഗ്രസ് പുറത്താണ്. സ്പീക്കറും മുഖ്യമന്ത്രിയുമൊക്കെ ലീഗാണ്. നാടകത്തിലെങ്കിലും കോണ്‍ഗ്രസിന് ഒരു നല്ല വേഷം കൊടുക്കാമായിരുന്നു' എന്നാണ് എ. എ. റഹീം ഫേസ്ബുക്കില്‍ കുറിച്ചത്.
ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന മൊഴിയിന്‍ മേല്‍ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നാണ് പ്രതിപക്ഷം സമാന്തര സഭ നടത്തി പ്രതിഷേധിച്ചത്. കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ ഇത്തരം വിഷയങ്ങൾ സഭയിൽ ചര്‍ച്ച ചെയ്യാന്‍ അനുമതി നൽകാനാകില്ലെന്നായിരുന്നു സ്പീക്കര്‍ എം. ബി. രാജേഷ് വ്യക്തമാക്കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുഖ്യമന്ത്രി വിദേശ കറന്‍സി കടത്തിയെന്നാണ് ഡോളര്‍ക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മൊഴിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. 2017-ല്‍ മുഖ്യമന്ത്രി യു. എ. ഇയിലേക്ക് നടത്തിയ ആദ്യ യാത്രയിലാണ് വിദേശ കറന്‍സി കടത്തിയത്. അഹമ്മദ് അൽദൗഖി എന്ന യു.എ.ഇ കോൺസുലേറ്റിലെ നയതന്ത്രജ്ഞനാണ് ഇതിന് വേണ്ട സൗകര്യമൊരുക്കിയതെന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.