ഡല്‍ഹി: യുപിഎ കാലത്ത് ഉയര്‍ന്ന പ്രധാന അഴിമതിക്കേസുകള്‍ അന്വേഷിച്ച ഇഡി ഉദ്യോഗസ്ഥന്‍ രാജേശ്വർ സിങ് ബിജെപിയിലേക്ക്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ നിന്ന് ജനവിധി തേടുമെന്നാണ് സൂചന. രാജേശ്വർ സിങ് ജോലിയില്‍ നിന്ന് നിര്‍ബന്ധിത അവധിക്കായി അപേക്ഷ നല്‍കിയിട്ടുണ്ട്.
നിലവില്‍ ലക്നൗവിലെ സോണൽ ഓഫീസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്‍റെ ജോയിന്‍റ് ഡയറക്ടറായാണ് രാജേശ്വർ സിങ് . 2-ജി സ്‌പെക്ട്രം അഴിമതിക്കേസ്, 2010ലെ കോമൺവെൽത്ത് അഴിമതി, അഗസ്റ്റ വെസ്റ്റ്ലാന്‍ഡ്, മുൻ ധനമന്ത്രി പി. ചിദംബരവും മകൻ കാർത്തിയുമായി ബന്ധപ്പെട്ട കേസുകള്‍, ആന്ധ്ര മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഢി, ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധുകോഡ എന്നിവർക്കെതിരെയുള്ള കേസുകള്‍ അന്വേഷിക്കുന്നതിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥനാണ് രാജേശ്വർ സിങ്. രാഷ്ട്രീയ ബന്ധമുള്ള കള്ളപ്പണക്കേസുകൾ അന്വേഷിച്ചിരുന്ന ഇഡി ഉദ്യോഗസ്ഥ സംഘത്തിന് നേതൃത്വം നൽകിയിരുന്നതും രാജേശ്വർ സിങാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രണ്ടാം യുപിഎ സര്‍ക്കാന്‍റെ പതനവും മോദിയുടെ അധികാരവും ഉറപ്പാക്കിയ രണ്ട് സുപ്രധാന കേസുകളായിരുന്നു 2 ജി സ്‌പെക്ട്രം കേസും കോമൺവെൽത്ത് അഴിമതിക്കേസും. പി. ചിദംബരവുമായി ബന്ധപ്പെട്ട അഴിമതി അന്വേഷണവും അന്വേഷിച്ചത് രാജേശ്വർ സിങായിരുന്നു. കേസിന്‍റെ ഭാഗമായി ചിദംബരത്തിന് മാസങ്ങളോളം ജയിലില്‍ കഴിയേണ്ടിയും വന്നിട്ടുണ്ട്.