കോട്ടയം: പാലായിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം ജോസ് കെ മാണിയാണെന്ന് സിപിഐ. തെരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്ത റിപ്പോര്‍ട്ടിലാണ് ജോസ് കെ മാണിക്കെതിരെ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. ജോസ് കെ മാണിയെക്കാള്‍ ജന സ്വീകാര്യത യു ഡി എഫ് സ്ഥാനാര്‍ഥിക്കായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതോടൊപ്പം കേരള കോണ്‍ഗ്രസ് എമ്മിന്‍റെ വരവ് പാര്‍ട്ടിക്ക് കാര്യമായ ഗുണം ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു.
കേരളാ കോൺഗ്രസ് എമ്മിനെ ഇടതുപക്ഷത്തെ ഒരു വിഭാഗം ഉൾക്കൊണ്ടിട്ടില്ലെന്നും സി പി ഐ വിലയിരുത്തുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിസംഗരായിരുന്നു. കുണ്ടറയിൽ ഇടതു സ്ഥാനാർഥിയുടെ സ്വഭാവരീതി ചർച്ചയായി. അത് വോട്ടുചോര്‍ച്ചക്ക് കാരണമാവുകയും ചെയ്തു. കുണ്ടറയില്‍ മേഴ്സിക്കുട്ടിയമ്മയെ തോല്‍പ്പിച്ച യു ഡി എഫ് സ്ഥാനാർത്ഥി പി സി വിഷ്ണുനാഥിനായിരുന്നു മണ്ഡലത്തില്‍ സ്വാധീനം എന്നൊക്കെയാണ് റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സി പി എം മത്സരിച്ച ഇടങ്ങളിൽ ഘടകകക്ഷികളെ സഹകരിപ്പിച്ചില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തലുണ്ട്. മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാട്ട് വോട്ട് ചോർന്നു. സി.പി.എമ്മിന് സ്വാധീനമുള്ള കുമാരപുരം, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ മുന്നേറാൻ ഇടതുമുന്നണിക്ക് കഴിഞ്ഞിട്ടില്ല. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ജയിച്ച പറവൂരിൽ സി.പി.എം നേതാക്കളുടെ പ്രവർത്തനം സംശയകരമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.