തിരുവനന്തപുരം: കെ പി സി സി ഭാരവാഹി പട്ടിക വൈകുന്നത് താന്‍ കാരണമല്ലെന്നും, അനാവിശ്യമായി തന്നെ എല്ലാത്തിലേക്കും വലിച്ചിഴക്കുകയാണെന്നും എ ഐ സി സി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ. കോണ്‍ഗ്രസില്‍ നടക്കുന്ന എല്ലാ സംഭവങ്ങളിലേക്കും തന്‍റെ പേര് കൊണ്ടുവരുന്നത് ചിലരുടെ ശീലമാണെന്നും വേണുഗോപാല്‍ പറഞ്ഞു. കെ പി സി സി പട്ടിക തയ്യാറാക്കിയതില്‍ താന്‍ ഇടപെട്ടിട്ടില്ലെന്നും വേണു ഗോപാല്‍ പറഞ്ഞു.
കെ പി സി സി ഭാരവാഹി പട്ടികയുമായി യാതൊരുവിധ ബന്ധവുമില്ല. ആളുകളെ തെരഞ്ഞെടുക്കുന്നതില്‍ യാതൊരുവിധ ഇടപെടലും നടത്തിയിട്ടില്ല. ഞാന്‍ ഇന്നലെ പൊട്ടിമുളച്ചൊരു നേതാവല്ല. പട്ടികയില്‍ വരുന്ന പലരുമായും തനിക്ക് ബന്ധമുണ്ടായിരിക്കും. അതിന്‍റെ അര്‍ഥം അവരുടെ പേരുകള്‍ ഞാന്‍ നിര്‍ദ്ദേശിച്ചുവെന്നല്ല. കേരളത്തിൽ തീരുമാനിക്കുന്ന പട്ടികയും മാനദണ്ഡവും ഹൈക്കമാൻഡ് അംഗീകരിക്കും. പാർട്ടിക്കകത്ത് ഒരു ആശയക്കുഴപ്പവുമില്ല. കെ പി സി സി പട്ടിക ഒന്നോ രണ്ടോ ദിവസം വൈകുന്നത് വാര്‍ത്തയാക്കേണ്ട കാര്യമില്ല. - കെ. സി. വേണുഗോപാല്‍ പറഞ്ഞു.
അതിനിടെ, കെ പി സി സി പ്രസിഡന്‍റ് കെ. സുധാകരന്‍ വേണുഗോപാലിനെ പിന്തുണച്ച് രംഗത്തെത്തി. കേരളത്തിലെ കെ പി സി സി പട്ടികയില്‍ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നും, പട്ടിക വൈകാന്‍ വേണുഗോപാല്‍ അല്ല കാരണമെന്നും സുധാകരന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
ഡി സി സി ലിസ്റ്റുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ പ്രശ്നം ഉടലെടുത്തപ്പോള്‍ കെ സി വേണുഗോപാലിനെ എ ഐ സി സി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും, രമേശ് ചെന്നിത്തലയും ഹൈക്കമാണ്ടിന് കത്തയച്ചിരുന്നു. വേണുഗോപാല്‍ ഗ്രൂപ്പ് താത്പര്യം മുന്‍ നിര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു കത്തിന്‍റെ ഉള്ളടക്കം.