ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് യാത്ര ചെയ്ത 2098 പേര്‍ക്കെതിരെ വ്യാഴാഴ്ച കേസെടുത്തു. 3 എടുത്ത കേസുകളുടെ എണ്ണം 5710 ആയി. ഏറ്റവും കൂടുതല്‍ കേസ് ഇടുക്കിയിലാണ്, 245 എണ്ണം. പത്തനംതിട്ടയില്‍ 198 ഉം ആലപ്പുഴയില്‍ 197 കേസുകളും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 27 കേസുകള്‍ റജിസ്റ്റര്‍ ചെയ്ത കാസര്‍കോട് ആണ് ഏറ്റവും കുറവ്. ലോക്ഡൗൺ ലംഘിച്ചതിന് സംസ്ഥാനത്ത് 2234 പേര്‍ അറസ്റ്റിലായി. ഏറ്റവും കൂടുതല്‍ അറസ്റ്റുണ്ടായത് ആലപ്പുഴയിലാണ്– 214 പേര്‍. ഏറ്റവും കുറവ് വയനാട്ടിലും, 31 പേര്‍.
നിയമം ലംഘിച്ചതിന് 1447 വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ പത്തനംതിട്ടയിലാണ് കസ്റ്റഡിയിലെടുത്തത് . ഇവിടെ 180 വാഹനങ്ങളാണ് കസ്റ്റഡിയിൽ എടുത്തത്. കുറവ് വയനാട്ടിലാണ് (12).
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് റോഡില്‍ തിരക്ക് കുറവായിരുന്നു. അവശ്യവിഭാഗമാണങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡ്, സത്യവാങ്മൂലം എന്നിവ പൊലീസ് ചോദിച്ചു. ഇവയില്ലാതെ സഞ്ചരിച്ച വാഹനങ്ങളെല്ലാം തടഞ്ഞു. ഇതോടെ കാഴ്ചകാണാന്‍ ഇറങ്ങുന്നവര്‍ കുറഞ്ഞതായി പൊലീസ് അറിയിച്ചു. ചിലയിടങ്ങളിൽ പൊലീസ് മോശമായി പെരുമാറുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്. ഇതിനെതിരെ മുഖ്യമന്ത്രി പൊലീസിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.