തിരുവനന്തപുരം: സിപിഎമ്മിന്റെ ജയ് ഭീം സ്‌നേഹത്തെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. "ജയ് ഭീം" എന്ന ചലച്ചിത്രത്തിലെ ചില കഥാപാത്രങ്ങളിൽ കോരിത്തരിച്ച് കമ്മ്യൂണിസ്റ്റ് ഇടപെടലിന്റെ മാഹാത്മ്യത്തെ പറ്റി കവിതയെഴുതുന്ന സഖാക്കൾ, അവർ ഭരിക്കുന്ന കേരളത്തിലെ, ഗാന്ധിയുടെ നാമധേയത്തിലുള്ള സർവ്വകലാശാലയിലെ ജാതി വിവേചനം കാണാത്തത് എന്തുകൊണ്ടാണെന്ന് രാഹുല്‍ ചോദിച്ചു. തീയേറ്ററിലെ അരണ്ട വെളിച്ചത്തിൽ കയ്യടിക്കുന്ന സഖാക്കൾ അഭ്രപാളിക്ക് പുറത്ത് എത്ര ദളിത് വിരുദ്ധരാണ് എന്ന് സ്വയം തിരിച്ചറിയണമെന്ന് രാഹുല്‍ പറഞ്ഞു.
നേരത്തേ, കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരീനാഥനും സിപിഎമ്മിന്റെ 'ജയ് ഭീം' സ്‌നേഹത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ദളിത് ഗവേഷണ വിദ്യാർത്ഥി ഭരണകൂട സംവിധാനത്തിനെതിരെ അനിശ്ചിതകാല നിരാഹര സമരം നടത്തുന്നത് കാണാൻ കാഴ്ചയില്ലാത്ത സിപിഎം നേതാക്കൾ ജയ് ഭീം സിനിമയുടെ പേരിൽ സാഹിത്യം എഴുതുന്നതിനെ അല്പത്തരം എന്നേ വിശേഷിപ്പിക്കാൻ കഴിയൂ എന്നാണ് ശബരീനാഥന്‍ പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ദളിത് സമൂഹത്തോട് ആത്മാർത്ഥതയുണ്ടെങ്കിൽ എം ജി സർവ്വകലാശാലയിലെ വിദ്യാർത്ഥിയുടെ പ്രശ്നത്തിലിടപെട്ട് അവർക്ക് അനുകൂലമായ തീരുമാനമെടുപ്പിക്കാൻ സർക്കാർ തയാറാവണം. അല്ലാതെ സിനിമയുടെ പേരിൽ സാഹിത്യമെഴുതി, നികുതിയൂറ്റലില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാമെന്നും ദളിത് വിരുദ്ധത മൂടിവയ്ക്കാമെന്നും കരുതേണ്ട എന്നും ശബരീനാഥന്‍ പറഞ്ഞിരുന്നു.