കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്‍റെ കെ റെയില്‍ പദ്ധതിക്കെതിരെ പരിഹാസവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംസ്ഥാനത്തെ കെ എസ് ആര്‍ ടി സി നേരാവണ്ണം നടത്താന്‍ സാധിക്കാത്തവരാണ് സില്‍വര്‍ ലൈന്‍ പദ്ധതി നടത്താന്‍ തയ്യാറാകുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ശശി തരൂരിൻ്റെ നിലപാട് പാർട്ടി പരിശോധിക്കും. ഇക്കാര്യത്തിൽ ഓരോരുത്തരെയും വിളിച്ചിരുത്തി കാര്യങ്ങള്‍ ബോധ്യപ്പെടുത്താൻ സാധിക്കില്ലെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംസ്ഥാനത്ത് പല ഇടങ്ങളിലേക്കും ഇപ്പോഴും കെ എസ് ആര്‍ ടി സി സൗകര്യം ഇല്ല. ഇത്തരം യാത്രാ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടുന്നില്ല. കെ എസ് ആര്‍ ടി സിയെ തകര്‍ത്ത് വരേണ്യ വർഗത്തിന് വേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നത്. കെ റെയില്‍ പദ്ധതിക്ക് ചിലവാക്കുന്നതില്‍ നിന്നും 50 കോടിയെങ്കിലും കെ എസ് ആര്‍ ടി സി നവീകരണത്തിനായി നല്‍കി കൂടെ എന്നും വിഡി സതീശന്‍ ചോദിച്ചു. സിൽവർ ലൈൻ പ്രോജക്ടിന്റെ പൊള്ളത്തരം വിവിധ സമരങ്ങളിലൂടെ എല്ലാവരെയും ബോധ്യപ്പെടുത്താൻ യുഡിഎഫിനായിട്ടുണ്ട്. സമരം ശക്തമായി തുടരും. കെ-റെയിൽ ഇരകളെ ഉൾപ്പെടുത്തി യുഡിഎഫ് ജനകീയ സമിതി രൂപീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.