ഡല്‍ഹി: മുസ്ലിം സ്ത്രീകള്‍ക്കെതിരെ വിദ്വേഷപ്രചരണം ലക്ഷ്യമിട്ട് ബുള്ളി ബായ് ആപ്പ് നിര്‍മ്മിച്ച മുഖ്യപ്രതി അറസ്റ്റില്‍. ഇരുപത്തിയൊന്ന് വയസുള്ള ബി ടെക് വിദ്യാർത്ഥി നീരജ് ബിഷ്ണോയിയാണ് അറസ്റ്റിലായത്. അസമിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഡല്‍ഹി പൊലീസിന്‍റെ പ്രത്യേക അന്വേഷണമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നേരത്തെ മുംബൈ റജിസ്റ്റർ ചെയ്ത കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു.
ബുള്ളി ഭായ് ആപ്പിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി സൈബർ സുരക്ഷയ്ക്കുള്ള സിഇആർടിഐഎന്നിനോട് അന്വേഷണ സംഘം രൂപീകരിക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ സൈബർ സെല്ലുകളുമായി യോജിച്ചായിരുന്നു അന്വേഷണം നടത്തിയത്. സൈബർ സുരക്ഷയ്ക്കുള്ള കേന്ദ്രത്തിന്‍റെ നോഡൽ ഏജൻസിയാണിത്.
വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച മുസ്ലിം സ്ത്രീകളെ വില്‍പ്പനക്ക് വെച്ചാണ് വിദ്വേഷ പ്രചരണം നടത്തിയത്.'സുള്ളി ഡീല്‍സി'ന് ശേഷം ബുള്ളി ബായ് എന്ന പേരിലുള്ള പുതിയ അപ്പില്‍ സ്ത്രീകളുടെ ചിത്രം അടക്കം അപലോഡ് ചെയ്താണ് വിദ്വേഷ പ്രചരണം നടത്തിയത്. സാമൂഹിക പ്രവർത്തകർ, വിദ്യാർത്ഥികൾ, മാധ്യമപ്രവർത്തകർ, കലാകാരികൾ, ഗവേഷകർ അടക്കം വിവിധ മേഖലകളിൽ ശ്രദ്ധേയരായ മുസ്‍ലിം സ്ത്രീകളെ ലക്ഷ്യമിട്ടായിരുന്നു അഞ്ചു മാസം മുൻപ് ഗിറ്റ്ഹബ് പ്ലാറ്റ്‌ഫോം ഉപയോഗിച്ചുള്ള 'സുള്ളി ഡീൽസ്' എന്ന ആപ്പ് ദേശീയതലത്തില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുസ്ലിം സ്ത്രീകളെ ലൈംഗികമായി അതിക്ഷേപിക്കുകയും ഇവരെ പീഡിപ്പിക്കാനും, ഉപദ്രവിക്കാനുമാണ് സുള്ളി ഡീല്‍സിലുടെ ആഹ്വാനം ചെയ്തിരുന്നത്. ഇതേ രീതി തന്നെയാണ് പുതിയ അപ്ലിക്കേഷനിലും ലക്ഷ്യം വെച്ചത്. ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽനിന്ന് കാണാതായ നജീബ് അഹ്‌മദിന്റെ മാതാവ് ഫാത്തിമ നഫീസ്, എഴുത്തുകാരി റാണ സഫ്‌വി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സബാ നഖ്‌വി, റേഡിയോ ജോക്കി സായിമ, സാമൂഹികപ്രവർത്തക സിദ്‌റ, ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവായിരുന്ന ഷെഹല റാഷിദ് അടക്കം നൂറുകണക്കിനു മുസ്‍ലിം സ്ത്രീകളെയാണ് ഇവരുടെ ചിത്രങ്ങൾ സഹിതം ആപ്പിൽ വിൽപനയ്ക്കു വച്ചത്.