ഹിജാബ്: ഇന്ത്യയുടെ കാര്യത്തില്‍ പാകിസ്ഥാന്‍ ഇടപെടേണ്ട - ഒവൈസി

ലഖ്നൗ: ഹിജാബ് വിഷത്തില്‍ പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മഹമ്മൂദ് ഖുറേഷിയുടെ പ്രസ്താവനക്ക് മറുപടിയുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസി. വിദ്യാഭ്യാസത്തിനായി ശബ്ദമുയര്‍ത്തിയ മലാലക്ക് വെടിയേറ്റത് പാക്കിസ്ഥാനില്‍ നിന്നാണ്. അവിടുത്തെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം സംരക്ഷിക്കാന്‍ സാധിക്കാത്തവരാണ് ഇന്ത്യയില്‍ ഹിജാബ് വിഷത്തില്‍ ആശങ്ക പ്രകടിപ്പിക്കുന്നതെന്നായിരുന്നു ഒവൈസിയുടെ മറുപടി. "മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണ്. ഈ മൗലികാവകാശം നിഷേധിക്കുന്നതും ഹിജാബ് ധരിച്ചതിന്റെ പേരിൽ അവരെ ഭയപ്പെടുത്തുന്നതും തികച്ചും അടിച്ചമർത്തലാണ്. ഇത് മുസ്ലിം വിഭാഗത്തിനെതിരെയുള്ള ഇന്ത്യന്‍ സര്‍ക്കാരിന്‍റെ കടന്നുകയറ്റമാണെന്ന് ലോകം തിരിച്ചറിയണം" എന്നായിരുന്നു ഷാ മെഹ്മൂദ് ഖുറേഷിയുടെ ട്വീറ്റ്.

'അയല്‍രാജ്യം ഇന്ത്യയുടെ കാര്യത്തില്‍ ഇടപെടേണ്ടതില്ല. മലാലക്ക് സംരക്ഷണം നല്കാന്‍ കഴിയാത്തവര്‍ ഇന്ത്യയിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചും മനുഷ്യാവകാശത്തെക്കുറിച്ചും പഠിപ്പിച്ച് തരണ്ടേതില്ല. പാക്കിസ്ഥാനിലെ പെണ്‍കുട്ടികളുടെ സുരക്ഷിതത്വവും വിദ്യാഭ്യാസവുമായിരിക്കണം അവിടുത്തെ മന്ത്രിമാരുടെ പരിഗണനയില്‍ ഉണ്ടാകേണ്ടത്. ഇന്ത്യയിലെ അഭ്യന്തര പ്രശ്നങ്ങളില്‍ പാക്കിസ്ഥാന്‍ ഇടപെടരുത് - ഉവൈസി പറഞ്ഞു. ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ വെച്ചായിരുന്നു ഒവൈസിയുടെ പ്രതികരണം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അതേസമയം, കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിയന്ത്രണത്തിനെതിരായ ഹര്‍ജി അടിയന്തിരമായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. ഇത്തരം വിഷയങ്ങള്‍ ദേശിയ തലത്തില്‍ ചര്‍ച്ചക്ക് കൊണ്ടുവരുന്നത് ഉചിതമല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. അതേസമയം, ഹിജാബ് നിയന്ത്രണം ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതിയില്‍ തിങ്കളാഴ്ചയും വാദം തുടരും. കർണാടക ചീഫ് ജസ്റ്റിസ് റിതു രാജ് അശ്വതി ഉള്‍പ്പെട്ട മൂന്നംഗ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 10 hours ago
National

ഷിന്‍ഡേക്കൊപ്പം പോയ 22 എംഎല്‍എമാര്‍ ഉദ്ധവിനൊപ്പം ചേരുമെന്ന് ശിവസേന മുഖപത്രം

More
More
National Desk 10 hours ago
National

മണിപ്പൂരില്‍ 24 മണിക്കൂറിനിടെ 10 പേര്‍ കൊല്ലപ്പെട്ടു

More
More
National Desk 10 hours ago
National

മെഡലുകള്‍ ഗംഗയിലെറിയും, മരണം വരെ നിരാഹാരമെന്ന് ഗുസ്തി താരങ്ങള്‍

More
More
National Desk 12 hours ago
National

ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ ; രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ച് കര്‍ഷകർ

More
More
National Desk 13 hours ago
National

പഴയതോ പുതിയതോ അല്ല, എനിക്കെന്റെ ഇന്ത്യയെ തിരികെ വേണം- കപില്‍ സിബല്‍

More
More
National Desk 14 hours ago
National

ഗുസ്തി താരങ്ങളോട് അതിക്രൂരമായാണ് പൊലീസ് പെരുമാറിയത് - സാക്ഷി മാലിക്

More
More