തിരുവനന്തപുരം: സാമ്പത്തിക വര്‍ഷാവസാനവും ദേശീയ പണിമുടക്കും മുന്‍ നിര്‍ത്തി ഇന്നും നാളെയും സഹകരണ ബാങ്കുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. ഇന്ന് (ശനി) പൂർണമായും നാളെ (ഞായറാഴ്ച്ച) അതാത് ഭരണ സമിതി തീരുമാനപ്രകാരവും സഹകരണ ബാങ്കുകൾ തുറന്ന് പ്രവർത്തിപ്പിക്കണമെന്നാണ് സഹകരണ രജിസ്ട്രാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. തുടര്‍ച്ചയായി 4 ദിവസം ബാങ്ക് അടഞ്ഞു കിടക്കുന്നതിനാല്‍, ബാങ്കില്‍ നേരിട്ടെത്തി ഇടപാടുകള്‍ നടത്തേണ്ടവര്‍ക്കും ഓണ്‍ലൈന്‍ സൗകര്യം ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്കും 4 ദിവസത്തെ ബാങ്ക് അവധി വെല്ലുവിളിയാണ്. ഏപ്രില്‍ 1-നും ബാങ്ക് അവധിയാണ്. ഇക്കാര്യം മുന്‍ നിര്‍ത്തിയാണ് സഹകരണ ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ബാങ്ക് ജീവനക്കാരുടെ 9 സംഘടനകളില്‍ 3 സംഘടനകളും പൊതു പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ഓള്‍ ഇന്ത്യ ഒഫീഷ്യല്‍സ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറല്‍ ഓഫ് അസോസിയേഷനുമാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. എന്നാല്‍ എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസി ബാങ്ക് പോലുള്ള ബാങ്കുകള്‍ പണിമുടക്കില്‍ നിന്നും വിട്ടു നില്‍ക്കും.
തൊഴിലാളിവിരുദ്ധ ലേബർകോഡുകൾ പിൻവലിക്കുക, അവശ്യപ്രതിരോധ സേവനനിയമം റദ്ദാക്കുക, കർഷകരുടെ അവകാശപത്രിക ഉടൻ അംഗീകരിക്കുക, എന്നിങ്ങനെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ദേശീയ തലത്തില്‍ ബി എം എസ് ഒഴികെ 20- ഓളം സംഘടനകള്‍ പണിമുടക്കിന് ഐക്യദാര്‍ഢ്യം അറിയിച്ചു. കേരളത്തില്‍ 22 തൊഴിലാളി സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് സംയുക്ത സമര സമിതി നേതാക്കള്‍ വ്യക്തമാക്കി. മാര്‍ച്ച് 28 ന് രാവിലെ 6 മണി മുതല്‍ മാര്‍ച്ച് 30 ന് വൈകുന്നേരം 6 മണി വരെയാണ് പണിമുടക്ക്.