കൊച്ചി: ജാതി മാറി കല്യാണം കഴിക്കുന്നതിന്‍റെ പേരില്‍ സംവരണം നിഷേധിക്കാന്‍ കഴിയില്ലെന്ന് കേരളാ ഹൈക്കോടതി. സിറോ മലബാര്‍ സഭയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിന്‍റെ പേരില്‍ ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍പ്പെട്ട യുവതിക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെയുള്ള ഹര്‍ജിയിലാണ് കോടതി വിധി. ഹര്‍ജിക്കാരന് രണ്ടാഴ്ചക്കകം ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഭരണഘടനയുടെ 16 (4) പ്രകാരം അനുവദിക്കുന്ന ദത്ത് എടുക്കല്‍, അന്യ ജാതിയില്‍ നിന്നും വിവാഹം കഴിക്കല്‍, എന്നിവക്ക് സംവരണത്തിന്‍റെ ആനുകൂല്യം നഷ്ടമാകില്ലെന്നും കോടതിയുടെ വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ നിര്‍ദ്ദേശങ്ങളും വിധി പ്രസ്താവനയില്‍ കേരളാ ഹൈക്കോടതി ചൂണ്ടിക്കാണിക്കുകയും ചെയ്തു. ജസ്റ്റിസ് ടി വി കുഞ്ഞികൃഷണന്‍റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ലത്തീന്‍ സമുദായത്തില്‍പ്പെട്ട ഹര്‍ജിക്കാരി 2005- ലാണ് സീറോ മലബാര്‍ സഭയിലുള്ള ആളെ വിവാഹം ചെയ്തത്. പിന്നീട് ജാതി സര്‍ട്ടിഫിക്കറ്റിന് അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും എല്‍ സി സംവരണത്തിന് അര്‍ഹതയില്ലെന്നും പറഞ്ഞു അപേക്ഷ തള്ളുകയായിരുന്നു. ഇടക്കാല ഉത്തരവിലൂടെ നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് താത്കാലികമായി നല്‍കാന്‍ വില്ലേജ് ഓഫിസറോടും തഹസില്‍ദാരോടും കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമാകത്തതിനെ തുടര്‍ന്നാണ് ഹര്‍ജിക്കാരി ഹൈക്കോടതിയെ വീണ്ടും സമീപിച്ചത്.