കൊച്ചി: നടിയെ പീഡിപ്പിച്ച സംഭവത്തില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനോട് വിശദീകരണം തേടി താര സംഘടനയായ എ എം എം എ. വിജയ് ബാബുവിനെതിരെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എക്സിക്യൂട്ടീവ് യോഗം നാളെ ചേർന്നേക്കും. വിജയ് ബാബു നല്‍കുന്ന വിശദീകരണം എക്സിക്യൂട്ടീവ് യോഗത്തില്‍ ചർച്ച ചെയ്യും. തുടര്‍ന്നാണ് നടപടികളിലേക്ക് കടക്കുക. ഇതിനായി നിയമോപദേശം തേടിയിട്ടുണ്ടെന്നാണ് സൂചന. വിജയ് ബാബു എ എം എം എയുടെ എക്സിക്യുട്ടീവ് അംഗമാണ്. വിജയ് ബാബുവിനെതിരെ പീഡന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ താര സംഘടനകള്‍ പ്രതികരിക്കാത്തതിനെതിരെ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡ ബ്ല്യൂ സി സി രംഗത്തെത്തിയിരുന്നു. മലയാള സിനിമയിലെ കാതടപ്പിക്കുന്ന നിശബ്ദത ഭയപ്പെടുത്തുന്നുവെന്നാണ് ഡബ്ല്യൂ സി സി പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, വിജയ് ബാബുവിന്‍റെ ജാമ്യ ഹര്‍ജി കോടതിയുടെ പരിഗണനയിലാണെങ്കിലും അറസ്റ്റ് ചെയ്യുന്നതിന് തടസമില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. കുറ്റാരോപിതനെതിരെ മറ്റൊരു ആരോപണം സാമൂഹിക മാധ്യമത്തില്‍ വന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ അത് പരാതിയായി ലഭിച്ചിട്ടില്ലെന്നും നാഗരാജു പറഞ്ഞു. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാന്‍ വിദേശത്ത് പോകേണ്ടി വന്നാല്‍ പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിജയ് ബാബുവിന്‍റെ പാസ്പോര്‍ട്ട് റദ്ദാക്കാനുള്ള നീക്കം പോലീസ് ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ പൊലീസിന് പീഡന പരാതി ലഭിച്ച് രണ്ടു ദിവസത്തിന് ശേഷമാണ് വിജയ് ബാബു രാജ്യം വിട്ടത്. ഇതിനെതിരെ വ്യാപകവിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.