ചത്തീസ്ഗഡ്: സുനില്‍ ജാക്കർ കോണ്‍ഗ്രസ് വിട്ടു. ഫെസ്ബുക്ക് ലൈവില്‍ എത്തിയാണ് കോണ്‍ഗ്രസ്സിന്‍റെ പഞ്ചാബിലെ പ്രമുഖ നേതാവും മുന്‍ സംസ്ഥാന അധ്യക്ഷനുമായ സുനില്‍ ജാക്കര്‍ തന്റെ രാജി പ്രഖ്യാപനം നടത്തിയത്. വ്യക്തിപരമായി കൈകാര്യം ചെയ്തുകൊണ്ടിരുന്ന പാര്‍ട്ടിയുമായി ബന്ധപ്പെട്ട അക്കൌണ്ടുകളെല്ലാം രാജി പ്രഖ്യാപനത്തോടനുബന്ധിച്ച് സുനില്‍ ജാക്കര്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
കോണ്‍ഗ്രസ്സിന്‍റെ കേന്ദ്ര നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് രാജി പ്രഖ്യാപനത്തോടനുബന്ധിച്ച് സുനില്‍ ജാക്കര്‍ നടത്തിയത്. നേതാക്കള്‍ ഡല്‍ഹിയില്‍ ഇരുന്നുകൊണ്ട് പഞ്ചാബിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ നശിപ്പിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 'ഗുഡ് ബൈ ഗുഡ് ലക് കോണ്‍ഗ്രസ്' എന്ന് പറഞ്ഞുകൊണ്ടാണ് സുനില്‍ ജാക്കര്‍ പടിയിറങ്ങിയത്. കഴിഞ്ഞ കുറഞ്ഞു നാളുകളായി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്നു സുനില്‍ ജാക്കര്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യം വെച്ച് ചിന്തന്‍ ശിബിര്‍ നടക്കുന്നതിനിടെയാണ് പ്രമുഖ നേതാക്കളില്‍ ഒരാളായ സുനില്‍ ജാക്കര്‍ പാര്‍ട്ടി വിടുന്നതായി അറിയിച്ചിരിക്കുന്നത്. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെ ഈയിടെയാണ് കോണ്‍ഗ്രസ് പുറത്താക്കിയത്. അതിനുശേഷം നടന്ന സംസ്ഥാന തെരെഞെടുപ്പില്‍ കോണ്‍ഗ്രസ്സിനൊപ്പം അമരീന്ദര്‍ സിംഗിന്‍റെ പാര്‍ട്ടിയും തകര്‍ന്നടിഞ്ഞിരുന്നു. തൊട്ടു പിറകെ നവജ്യോത് സിംഗ് സിദ്ദുവിനെ പി സി സി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റുകയും ചെയ്തിരുന്നു. ഇതെല്ലം പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തെ നാമാവശേഷമാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ സുനില്‍ ജാക്കര്‍കൂടി കോണ്‍ഗ്രസ് വിടുന്നത്.