കൂടുതല്‍ ലൈംഗിക തൊഴില്‍ കേന്ദ്രങ്ങള്‍ വേണം- നളിനി ജമീല

കോഴിക്കോട്: ലൈംഗികതൊഴില്‍ നിയമവിരുദ്ധമല്ലെന്നും അതില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ പാടില്ലെന്നും സുപ്രീംകോടതി വിധി വന്നതില്‍ പ്രതികരണവുമായി മുന്‍ ലൈംഗിക തൊഴിലാളിയും ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ നളിനി ജമീല. സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു എന്നും ലൈംഗിക തൊഴിലാളികള്‍ക്ക് എല്ലാവിധ മനുഷ്യത്വപരമായ പരിഗണനകളും വേണം എന്നും നളിനി ജമീല പറഞ്ഞു. രാജ്യത്ത് കൂടുതല്‍ ലൈംഗിക തൊഴില്‍ കേന്ദ്രങ്ങള്‍ അഥവാ ബ്രോതലുകള്‍ വേണമെന്നും നളിനി ജമീല പറഞ്ഞു. മനോരമാ ന്യൂസിനോടായിരുന്നു നളിനി ജമീല പ്രതികരിച്ചത്. 

'ബ്രോത്തലുകള്‍ ഇല്ലെങ്കില്‍ ലൈംഗിക തൊഴിലാളികള്‍ എവിടെയാണ് ജോലി ചെയ്യുക? നിബന്ധനകളോടുകൂടിതന്നെ കൂടുതല്‍ ലൈംഗിക തൊഴില്‍ കേന്ദ്രങ്ങള്‍ ഉണ്ടാവണം. അവ നഗരങ്ങളില്‍ ആളുകള്‍ ഒരുപാട് വന്നുപോകുന്ന ഇടങ്ങളില്‍തന്നെ ഉണ്ടാവണം. ബ്രോത്തലുകള്‍ ഇല്ലാതാക്കുന്നത് ലൈംഗികത്തൊഴില്‍ ചെയ്യുന്നവരുടെ ജീവിത സാഹചര്യം ഇല്ലാതാക്കുന്നതിനുതുല്യമാണ്. ലൈംഗിക തൊഴില്‍ കേന്ദ്രങ്ങളില്‍ ചെയ്യുന്ന ജോലിക്ക് പ്രതിഫലത്തിന്റെ എഴുപത് ശതമാനമെങ്കിലും തൊഴിലാളിക്ക് ലഭിക്കണം. ഇഷ്ടമുളളവരെ മാത്രം സ്വീകരിക്കാനും മോശം ആളുകളെ ഒഴിവാക്കാനുമുളള സ്വാതന്ത്ര്യം ലൈംഗിക തൊഴിലാളിക്ക് ലഭിക്കണം'- നളിനി ജമീല പറഞ്ഞു.

കുറച്ചുദിവസം മുന്‍പാണ്‌ സുപ്രീംകോടതി  ലൈംഗിക തൊഴിലിനെ പ്രൊഫഷനായി അംഗീകരിച്ചത്.  നിയമത്തിന് കീഴില്‍ ലൈംഗിക തൊഴിലാളികള്‍ക്ക് അന്തസ്സും, തുല്യ സംരക്ഷണവും അനുവദിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ കോടതി, പൊലീസ് അവരുടെ കാര്യത്തില്‍ ഇടപെടാനോ, ക്രിമിനല്‍ നടപടിയോ കേസോ എടുക്കാനോ പാടില്ലെന്നും നിര്‍ദേശിച്ചു. പ്രായപൂര്‍ത്തിയായ, സ്വമേധാ സെക്‌സ് വര്‍ക്ക് ചെയ്യുന്നവര്‍ക്കാണ് ഈ നിയമം ബാധകമാവുക.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലൈംഗിക തൊഴില്‍ കേന്ദ്രങ്ങള്‍ നടത്തുന്നത് മാത്രമാണ് തെറ്റായ കാര്യം. അത് നിയമവിരുദ്ധമാണ്. എന്നാല്‍ ഒരു ലൈംഗിക തൊഴില്‍ കേന്ദ്രത്തില്‍ റെയ്ഡ് നടക്കുമ്പോള്‍ ഉഭയസമ്മത പ്രകാരമാണ് ലൈംഗിക ബന്ധമെങ്കില്‍ അതിനെ നിയമവിരുദ്ധമായി കാണാനാവില്ല. ഒരമ്മ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നത് കൊണ്ട് കുട്ടിയെ അവരില്‍ നിന്ന് വേര്‍പ്പെടുത്താനാവില്ല. മാന്യതയും, അഭിമാനവും എല്ലാ ലൈംഗിക തൊഴിലാളികള്‍ക്കും ഉള്ളതാണ്. അതുപോലെ അവരുടെ കുട്ടികള്‍ക്കും അതുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More