ഡല്‍ഹി: സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണം കൂടിയെന്ന് വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയുടെ മാതൃസ്ഥാപനമായ മെറ്റ. ഇന്നലെ പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യുവാക്കള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിദ്വേഷ പ്രചാരണം കൂടുതലായി നടക്കുന്നതെന്നും ഇതില്‍ 86 ശതമാനം ഉള്ളടക്കവും വിദ്വേഷത്തിനും കാലാപത്തിനും വഴിയൊരുക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഏപ്രിൽ മാസത്തില്‍ ഫെയ്സ്ബുക്കിലെ വിദ്വേഷ പ്രസംഗങ്ങളിൽ 37.82 ശതമാനം വർധനവുണ്ടായതായി കമ്പനി പറയുന്നു. സാമൂഹിക മാധ്യമങ്ങള്‍ വഴി വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ഉപയോക്താക്കള്‍ പരാതി നല്‍കുന്നതിന് മുന്‍പ് തന്നെ ഇത്തരം ആശയങ്ങള്‍ കമ്പനി നീക്കം ചെയ്തതായും റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഓരോ മാസവും സാമൂഹിക മാധ്യമങ്ങള്‍ വഴി വിദ്വേഷ പ്രചാരണം കൂടി വരികയാണ്. മാര്‍ച്ച് മാസം 38,600 പ്രസംഗങ്ങളാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെങ്കില്‍ ഏപ്രിലില്‍ 53,200 പ്രസംഗങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇവ താരതമ്യം ചെയ്യുമ്പോള്‍ വിദ്വേഷ പ്രസംഗങ്ങളില്‍ 82 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അക്രമണത്തിന് പ്രേരണ നല്‍കുന്നതുമായി ബന്ധപ്പെട്ട 77,000 ഉള്ളടക്കങ്ങളാണ് ഇൻസ്റ്റാഗ്രാമില്‍ ഏപ്രിലിൽ കണ്ടെത്തിയതെങ്കിൽ മാർച്ചിൽ ഇത് 41,300 ആയിരുന്നു. പോസ്റ്റുകൾ, ഫോട്ടോകൾ, വീഡിയോകൾ, കമന്റുകൾ പോലുള്ളവയാണ് ഉള്ളടക്കങ്ങളായി പരിഗണിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.