കശ്മീര്‍കൊല: സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ സാധിക്കുന്നില്ലെങ്കില്‍ അമിത് ഷാ രാജിവെച്ച് പുറത്ത് പോകണം- സുബ്രഹ്മണ്യൻ സ്വാമി

ഡല്‍ഹി: കശ്മീരില്‍ സാധാരണ ജനങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൂടി വരുമ്പോള്‍ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ബിജെപിയില്‍ പടയൊരുക്കം. കഴിഞ്ഞ ഒരു മാസത്തിനിടെ അഞ്ച്  പേരെയാണ് കശ്മീരില്‍ ഭീകര്‍ കൊലപ്പെടുത്തിയത്. ഇത് അഭ്യന്തര വകുപ്പിന്‍റെ വീഴ്ചയായാണ് ബിജെപി ക്യാമ്പുകള്‍ പോലും വിലയിരുത്തുന്നത്. അമിത് ഷാക്കെതിരെ പരസ്യമായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി രംഗത്തെത്തി. രാജ്യത്തിന്‍റെ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ അമിത് ഷാക്ക് സാധിക്കുന്നില്ലെങ്കില്‍ രാജിവെച്ച് പുറത്ത് പോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭീകരവാദികളുടെ ആക്രമണത്തില്‍ ഇന്നലെ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ബീഹാർ സ്വദേശിയാണ്.

'ജമ്മുകശ്മീരിന്‍റെ സ്വയം ഭരണാധികാരം (ആര്‍ട്ടിക്കള്‍ 370)  എടുത്ത് കളഞ്ഞതുമുതല്‍ സാധാരണക്കാര്‍ക്കെതിരെയുള്ള അതിക്രമം കൂടിവരികയാണ്. ദിവസേന ഓരോ ഹിന്ദുക്കള്‍ മരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അമിതാ ഷായോട് രാജി ആവശ്യപ്പെടുകയാണ്. ക്രിക്കറ്റിന് അമിത പ്രാധാന്യം നല്‍കുന്ന അദ്ദേഹത്തിന് കായിക വകുപ്പാണ് നല്‍കേണ്ടത്' - എന്നാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ ട്വീറ്റ്. ഐപിഎൽ ഫൈനലിൽ രാജസ്ഥാൻ റോയൽസും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള മത്സരം കാണാൻ അമിത് ഷായും എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ പരിഹാസം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കശ്മീരി പണ്ഡിറ്റുകളെയാണ് ഭീകരവാദികള്‍ തെരഞ്ഞുപിടിച്ച് കൊല്ലുന്നത്. ഇതേ തുടര്‍ന്ന് പ്രദേശത്തെ ജനങ്ങളെല്ലാം പരിഭ്രാന്തിയിലാണ്. കശ്മീരിനെ മാറ്റാന്‍ ശ്രമിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ് കൊലപാതകമെന്നാണ് ഭീകരവാദികള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ജനങ്ങള്‍ കൊല്ലപ്പെടുന്നതിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള ഒരു മാര്‍ഗമായാണ് കശ്മീരിനെ ബിജെപിക്കാര്‍ കണ്ടത്. കശ്മീർ പണ്ഡിറ്റുകൾ പാലായനം ചെയ്യപ്പെടുകയാണ്. അവരെ സംരക്ഷിക്കേണ്ടവർ പക്ഷേ സിനിമയുടെ പ്രമോഷന് മാത്രമാണ് പ്രാധാന്യം നൽകുന്നത്. കശ്മീരിൽ സമാധാനം പുനസ്ഥാപിക്കുന്നതിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഇടപെടൽ നടത്തണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More