ഡല്‍ഹി: പി ടി ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. സുരേഷ് ഗോപിയുടെ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് കേരളത്തിൽ നിന്നും പിടി ഉഷയെ ബിജെപി എംപിയായി തെരഞ്ഞെടുത്തത്. കായിക താരം എന്ന നിലയിൽ രാഷ്ട്രപതി രാംനാഥ് ഗോവിന്ദാണ് പിടി ഉഷയെ എംപി ആയി ശുപാർശ ചെയ്തത്. സത്യപ്രതിജ്ഞ ചടങ്ങുകൾ കാണാൻ പിടി ഉഷയുടെ കുടുംബവും പാർലമെന്റിൽ എത്തിയിരുന്നു. ഹിന്ദിയിലാണ് പി ടി ഉഷ സത്യപ്രതിജ്ഞ ചെയ്തത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയാണ് പി.ടി.ഉഷ. 1984 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ നാനൂറു മീറ്റർ ഹർഡിൽസില്‍ സെമിഫൈനലിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചെങ്കിലും ഫൈനലിൽ ഫോട്ടോഫിനിഷിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഈ മത്സരത്തിലാണ് പി ടി ഉഷക്ക് ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നഷ്ടമായത്. 14 വർഷം നീണ്ട കരിയറിൽ നൂറിലേറെ അന്താരാഷ്ട്ര മെഡലുകളും ആയിരത്തിലേറെ ദേശീയ മെഡലുകളും പി ടി ഉഷ സ്വന്തമാക്കിയിട്ടുണ്ട്. 2000 -ലാണ് അന്താരാഷ്മത്സരങ്ങളിൽ നിന്ന് പി ടി ഉഷ വിരമിക്കുന്നത്. 1984-ൽ പദ്മശ്രീ ബഹുമതിയും അർജുന അവാർഡും നല്‍കി ഉഷയെ രാജ്യം ആദരിച്ചിട്ടുണ്ട്. 1985 ലും 1986 ലും ലോക അത്‌ലറ്റിക്സിലെ മികച്ച പത്തുതാരങ്ങളിൽ ഒരാളായിരുന്നു പി ടി ഉഷ.