തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായ ഒഴിവിലേക്ക് പുതിയ മന്ത്രിയെ തീരുമാനിക്കാനായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്. രാവിലെ സെക്രട്ടേറിയറ്റ് യോഗം അരംഭിക്കുമെങ്കിലും മുഖ്യമന്ത്രി കൊച്ചിയിൽ ആയതിനാൽ തീരുമാനം ഉച്ചയ്ക്കു ശേഷമായിരിക്കും ഉണ്ടാവുക. കൊച്ചിയിൽ പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രി ഉച്ചയ്ക്കു തിരിച്ചെത്തും. മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇന്ന് നടക്കുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും. എം വി ഗോവിന്ദന് പകരം കണ്ണൂരില്‍ നിന്നാണ് മന്ത്രിയെ തെരഞ്ഞെടുക്കുന്നതെങ്കില്‍ എ എന്‍ ഷംസീറിന് സാധ്യതയുണ്ടെന്നാണ് അനൌദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, എം വി ഗോവിന്ദന്‍ താത്ക്കാലം എം എല്‍ എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനും ഇതേ സ്ഥാനത്തേക്ക് നിയോഗിക്കപ്പെടുമ്പോള്‍ എം എല്‍ എമാരായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന്‍റെ നിര്യാണത്തെ തുടര്‍ന്ന് 1998-ലാണ് അന്ന് വൈദുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ തല്‍സ്ഥാനം രാജിവെച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം ഏറ്റെടുത്തത്. 2015 -ല്‍ കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറിയാകുമ്പോഴും തലശേരിയിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു. ഈ രീതി തുടരാനാണ് എം വി ഗോവിന്ദനോടും പാര്‍ട്ടി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്.