തിരുവനന്തപുരം: ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ കെ ടി ജലീല്‍ എം എല്‍ എക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവില്ല. പരാതിക്കാരന്‍റെ വാദം കേട്ടശേഷം തുടര്‍ നടപടികള്‍ക്കായി കേസ് സെപ്റ്റംബര്‍ 14ലിലേക്ക് മാറ്റുകയാണെന്നാണ് കോടതിയുടെ രേഖകളില്‍ പറയുന്നത്. കശ്മീര്‍ യാത്രക്ക് ശേഷം കെ ടി ജലീല്‍ ഫേസ്ബുക്കിലിട്ട കുറിപ്പാണ് വിവാദമായത് ‘ഇന്ത്യ അധീന കശ്മീർ’, ‘ആസാദ് കാശ്മീർ’ തുടങ്ങിയ പരാമർശങ്ങളാണ് കേസിനാധാരം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സുപ്രീംകോടതി അഭിഭാഷകന്‍ ജി എസ് മണിയാണ് ജലീലനെതിരെ കേസ് നല്‍കിയത്. കഴിഞ്ഞ തിങ്കളാഴ്ച കോടതി കേസ് പരിഗണിച്ചതിന് പിന്നാലെ കോടതിയില്‍ നിന്നും പുറത്തുവന്ന മണി കെ ടി ജലീലിനെതിരെ കേസ് എടുക്കാന്‍ കോടതി നിര്‍ദ്ദേശമുണ്ടെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വകുപ്പ് ഏതാണെന്ന് കോടതി പറഞ്ഞിട്ടില്ല. ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കോടതി പറഞ്ഞു. താന്‍ നിര്‍ദ്ദേശിച്ച രാജ്യദ്രോഹക്കുറ്റമടക്കം ചുമത്തി കേസ് എടുക്കാന്‍ പോലീസിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് കെ ടി ജലീലിനെതിരെ കേസ് എടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചുവെന്ന തരത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്.