തിരുവനന്തപുരം: പേപ്പട്ടികളെയും അക്രമകാരികളായ തെരുവ് നായ്‌ക്കളെയും കൊല്ലാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സംസ്ഥാനത്ത് തെരുവ് നായശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കണ്ണൂർ ജില്ലാ പഞ്ചായത്തും കോഴിക്കോട് കോർപറേഷനും സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അപകടകാരികളായ നായകളെ കുത്തിവെച്ച് കൊല്ലാന്‍ അനുവാദം നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്. പക്ഷികളില്‍ നിന്നോ മൃഗങ്ങളില്‍ നിന്നോ രോഗങ്ങള്‍ പകരുമ്പോള്‍ അവയെ കൊല്ലാന്‍ നിലവിലെ നിയമങ്ങള്‍ അനുവദിക്കുന്നുണ്ട്. അതുപോലെ പേപ്പട്ടിശല്യം ഇത്രയും രൂക്ഷമായ സാഹചര്യത്തില്‍ നിലവിലെ ചട്ടങ്ങളില്‍ ഇളവ് വരുത്തി കൊല്ലാന്‍ അനുമതി നല്‍കണമെന്നും എ ബി സി പദ്ധതി കുടുംബശ്രീകളെ ഏല്‍പ്പിക്കാന്‍ അനുവാദം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. പേവിഷബാധയേറ്റ് സംസ്ഥാനത്ത് മരണം കൂടിവരികയാണെന്നും ഇക്കാര്യം കൂടി പരിഗണിക്കണമെന്നും തെരുവുനായ ശല്യം കൂടുതലായ സ്ഥലങ്ങള്‍ ഹോട്ട്സ്പോട്ട് കണ്ടെത്തിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.